2010, സെപ്റ്റംബർ 18, ശനിയാഴ്‌ച

ഭര്ര്‍...... തടിയന്ടവിടെ നസീര്‍ 'അധോവായു ഇട്ട സ്ഥലം' എവിടെയൊക്കെയാണ്?

വൈക്കം മുഹമ്മദ്‌ ബഷീറിന്റെ 'പ്രസിദ്ധമായ'  പല കഥാപാത്രങ്ങളും, കഥാതന്തുക്കളും മരിക്കുന്നില്ല.  മലയാളത്തിലെ  അവസാനിക്കാത്ത 'തീവ്രവാദ വാര്‍ത്തകള്‍ ' കാണുമ്പോള്‍ ബഷീറിയന്‍ കാലഘട്ടത്തിനു ശേഷം മലയാളിയുടെ ജീവിതം സാംസ്കാരികമായി മാറിയിട്ടില്ലെന്നു വേണം കരുതാന്‍. ഇവിടെ കുറെ മൊബൈല്‍ ഫോണുകളും കാറുകളും ഉണ്ടായി. പിന്നെ ടെലിവിഷന്‍ ചാനലുകളും, റിയാലിറ്റി ഷോകളും മോഡേണ്‍ വേശ്യകളും ഉണ്ടായി. കമ്പോള ശക്തികള്‍ മാധ്യമ രംഗം കൊഴുപ്പിച്ചതോടെ  കുറ്റങ്ങളും ബലാത്സംഗങ്ങളും കൂടി. സാങ്കേതിക മേന്മ കൈവരിച്ചുവെങ്കിലും പത്ര പ്രവര്‍ത്തകര്‍ക്ക്  ഇപ്പോഴും 'പാഷാണം വര്‍ക്കിയുടെ' റോള് തന്നെ.

 

ബഷീറിന്റെ കഥാപാത്രമായ എട്ടുകാലി മമ്മൂഞ്ഞ്  നാട്ടിലെ എല്ലാ ഗര്ഭങ്ങളുടെയും  ഉത്തരവാദി താനാണെന്ന് അവകാശപ്പെട്ടിരിന്നു. ഇവിടെ 'എട്ടുകാലി മമ്മൂഞ്ഞിന്റെ' റോള് അഭിനയിക്കുന്നത്  'തടിയന്ടവിടെ നസീര്‍' എന്ന മുസ്ലിം  ഭീകരന്‍ .  ഈ അണ്ട്ടകടാഹത്ത്തിലെ  എല്ലാ ബോംബ്‌ സ്ഫോടനങ്ങള്‍ക്കും പിന്നില്‍ 'തടിയന്ടവിടെ നസീര്‍' തന്നെയാണെന്ന്  അയാള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട് പോലും. സാക്ഷാല്‍ ബിന്‍ ലാദിനോടൊപ്പം അയാള്‍ ഫോട്ടോ എടുത്തിട്ടുമുണ്ടത്രേ! ദക്ഷിണ ഇന്ത്യയിലെ  അല്‍ ഖായിദ കംമാന്ടെര്‍ ആയും അത് പോലെ 'അറബ്-ഉര്‍ദു പദങ്ങളാല്‍ നിര്‍മിച്ചെടുത്ത നിരവധി ഭീകര പ്രസ്ഥാനങ്ങളുടെയും'  അമരത്ത്  പ്രവര്‍ത്തിച്ചു വരുകയായിരുന്നുവത്രേ 'തടിയന്ടവിടെ നസീര്‍'. ഇയാളുടെ മാധ്യമങ്ങളില്‍ വന്ന സംസാരവും ശരീര ഭാഷയും,  നിരീക്ഷിച്ചാല്‍  intelligent ആയ ഏതോ ഒരു ഗ്രൂപ്പ്‌, 'വാടകക്കെടുത്ത intelligent അല്ലാത്ത ഒരു ഭീകരന്‍' ആണ്  'തടിയന്ടവിടെ നസീര്‍' എന്ന്  മനസ്സിലാക്കുവാന്‍ സാധാരണക്കാരന്‌ കഴിയും.

 

അതേതായാലും ബഷീര്‍ കാലഘട്ടത്തിലെ പോലെ കേരളത്തില്‍ ഇപ്പോഴും കുറച്ചു  'മണ്ടന്‍ മുത്തപ്പ'മാര്‍  ഉണ്ടെങ്കില്‍ അവര്‍ 'തടിയന്‍ വാര്‍ത്തകള്‍'  വിശ്വസിക്കുമായിരിക്കാം. പക്ഷെ കേരളത്തിന്‌ പുറത്തു ബഹുഭൂരിപക്ഷവും  നിരക്ഷരരായ  ഗ്രാമീണ വിഡ്ഢികള്‍ (village idiots) ആണ്. (ഇന്ത്യന്‍ ജന സംഖ്യയുടെ 44% നിരക്ഷരര്‍ ആണ്. അത് ലോക ജനസംഖ്യയുടെ 35% വരും   UNSECO). അതുകൊണ്ട് ഈ  'തടിയന്‍' വാര്‍ത്തകള്‍ പലതും ദേശീയ മാധ്യമങ്ങളിലൂടെ കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ ആളുണ്ടാവാം. 

അത് പോലെ ആയുധ നിര്‍മാണം ഉപജീവനമാക്കിയ അമേരിക്ക, ഇസ്രായേല്‍, തുടങ്ങിയ രാജ്യങ്ങള്‍ക്ക്  വേണ്ടി അന്താരാഷ്ട്ര മാധ്യമങ്ങളിലേക്ക്  ഇത്തരം വാര്‍ത്തകള്‍ (terror news) വിശ്വസനീയമായ  രീതിയില്‍ ഉടനടി കഥയാക്കി പകര്‍ത്താന്‍ 'കാവി പടയുടെ' നിരവധി ഇന്റര്‍നെറ്റ്‌ വ്യവസായങ്ങളും ഇവിടെ സ്ഥാപിതമായി കഴിഞ്ഞു. ഇത്തരം 'പടച്ചെടുത്ത വാര്‍ത്തകള്‍' നിലക്കുകയില്ലെന്നു ചുരുക്കം. 


ഭര്ര്‍...... എന്ന കഥ ബഷീര്‍ രചിച്ചത്  'അധോവായു'(fart) എന്ന ശാരീരിക പ്രവര്‍ത്തനത്തെ ആസ്പദമാക്കിയായിരുന്നു. ഇന്നിപ്പോള്‍  'തടിയന്ടവിടെ നസീര്‍' എന്ന മുസ്ലിം  തീവ്രവാദി എവിടെയൊക്കെ 'അധോവായു'(fart) ഇട്ടിരുന്നു എന്ന് കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് കേരളത്തിലെ പോലിസ്. ആ സ്ഥലത്തിന്റെ ഉടമയെയും വാടകക്കാരനെയും, ആധാരം എഴുതിയവനെയും, സാക്ഷി നിന്നവനെയും,  അയല്പക്കക്കാരനെയും, ചായ കൊണ്ട് വന്നവനെയും,  കണ്ടു നിന്നവരെയും, അധോവായു മൂക്കിലാക്കിയവനെയും,  ഇവരോയെക്കെ ഫോണില്‍ വിളിച്ചവരെയും 'അധോവായു' വിനെ കുറിച്ചെഴുതിയ പുസ്തകങ്ങളോ, സി ഡി കളോ, ചിത്രങ്ങളോ, മാപ്പുകളോ  സൂക്ഷിച്ചവരെയും  എല്ലാം രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലില്‍ ഇടുമത്രേ ! അഹം ബ്രഹ്മാസി !  

 

അധോവായു ഭീകരന്‍ പിടിയില്‍

കേസിന്റെ സുതാര്യത ഉറപ്പു വരുത്താനായി അന്വേഷണ സംഘത്തിനു പിന്നാലെ ടെലിവിഷന്‍ ചാനലുകളിലെ 'പാഷാണം വര്‍ക്കിമാരും' കൂടും. ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ 'അധോവായു'(fart)  അന്വേഷണം ചാനെലുകാര്‍  LIVE (തല്‍ സമയം) ആയി  സംപ്രേക്ഷണം ചെയ്യും. ഭൂത കണ്ണാടിയുമായി 'SI വിജയനും  കോണ്‍സ്റ്റബിള്‍ ദാസനും' അന്വേഷണം നടത്തുന്നതും അമേരിക്കയില്‍ പോകുന്നതും ജനങ്ങള്‍ 'മണം' കുളിര്‍ക്കെ കാണും. 

പക്ഷെ ഒരു സംശയം,  അധോവായു വീഡിയോ ക്യാമറയില്‍ കൂടെ പ്രേക്ഷകരെ തത്സമയം കാണിക്കാനുള്ള എന്തെങ്കിലും സാങ്കേതിക ഉപകരണം നമ്മുടെ ചാനെലുകാരുടെ പക്കല്‍ കാണുമോ ? ആഹ്, ഒരു പക്ഷെ ഇസ്രായേലില്‍ നിന്നും ഇറക്കുമതി ചെയ്തിട്ടുണ്ടാവും !
 

ചാനല്‍ റിപ്പോര്‍ട്ട്‌ ഒരു ഭാഗം ഇങ്ങിനെയാകാം : 

 "ലോക ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി

ഈ BREAKING NEWS  റിപ്പോര്‍ട്ട്‌ ചെയ്യുന്നത് വേശ്യാനെറ്റ് ന്യൂസ്‌ ചാനെലാണ്.  വാര്‍ത്തയിലേക്ക്. 

 'ജാഹില്‍ തയ്യിബ' ഭീകരന്‍ 'തടിയന്ടവിട നസീറിന്റെ'  'അധോവായു' വില്‍ RDX അംശം കണ്ടെത്തി. ഇയാളുടെ  'ഗുദം' ഇപ്പോള്‍ ആഭ്യന്തര സുരക്ഷാ വിഭാഗം പരിശോധിച്ച് കൊണ്ടിരിക്കുകയാണ്.  'ഗുദം' പരിശോധിക്കുന്നതിനിടയില്‍ ഒരു സ്റ്റീല്‍ ബോംബിന്റെ ചീളു കിട്ടിയതായി ഒരു ഉന്നത ഇന്റെല്ലിജെന്‍സ് ഓഫീസര്‍  വേശ്യാനെറ്റ്  ന്യൂസ്‌ ചാനെലിനോട്  exclusive ആയി പറഞ്ഞു. ഇക്കാര്യം മറ്റൊരു ചാനലിനും റിപ്പോര്‍ട്ട്‌ കൊടുക്കുന്നില്ലെന്നും അദ്ദേഹം പ്രത്യേകം ഞങ്ങളോട് പറഞ്ഞു.  കണ്ണൂരില്‍ ഉത്പാദനം നിലച്ചു പോയ സ്റ്റീല്‍ ബോംബുകള്‍ മലപ്പുറത്ത് മാത്രമാണിപ്പോള്‍ കണ്ടുവരുന്നത്‌. ‍

 

ബെന്ഗലൂരുവിലെ ഫാര്ട്ട്  ലാബ

'നസീറിന്റെ'അധോവായുവിന്റെ സാമ്പിള്‍ കൂടുതല്‍ ‍ പരിശോധനക്കായി ബെന്ഗലൂരുവിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചു കഴിഞ്ഞു. കോഴിക്കോട്ടെ ഇരട്ട സ്ഫോടന സമയത്തും ബെന്ഗലൂരുവിലെയും, ഗുജറാത്തിലെയും, മുംബയിലെയും,  സ്ഫോടന പരമ്പര സമയത്തും സമാനമായ 'അധോവായു' നാറ്റം ഉണ്ടായിരുന്നതായി  ഇന്റെല്ലിജെന്‍സ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ അധോവായു ഇടുന്നതിനു മുമ്പ് അതിര്ത്തിക്കപ്പുറത്തു  നിന്നും ഒരു ഫോണ്‍ കാള്‍ വന്നിരുന്നുവെന്നും  ഇട്ടതിനു ശേഷം ഇയാള്‍ അങ്ങോട്ട്‌ തിരിച്ചു വിളിച്ചു  "നാറ്റം കുറവായി പോയതില്‍ നിരാശ ഉണ്ടെന്നും' അടുത്ത തവണ 'സള്‍ഫര്‍' കൂടുതലുള്ള വളിച്ച സാമ്പാര്‍ അടിച്ചു "നാറ്റം കൂട്ടാമെന്നും" പറഞ്ഞത്രേ.

 

ഇത് കൂടാതെ വൈക്കം മുഹമ്മദ്‌ ബഷീര്‍ എന്ന മുസ്ലിം തീവ്രവാദി എഴുതിയ 'ഭര്ര്‍... ' എന്ന ബോംബ്‌ നിര്‍മാണ രഹസ്യങ്ങളുള്ള  ഒരു കഥയും ഈ 'ജാഹില്‍ തയ്യിബ ഭീകരനില്‍' നിന്ന് കണ്ടെടുട്തിട്ടുണ്ട്. സ്വന്തം ശരീരത്തിലെ അഴുക്കുകളുപയോഗിച്ചു  'fart ബോംബ്‌' നിര്‍മിക്കാന്‍ കഴിയുന്ന അതിനൂതന സാങ്കേതിക വിദ്യ  ഈ പുസ്തകത്തില്‍ പഠിപ്പിക്കുന്നുണ്ടത്രേ.

പലസ്തീന്‍ ജിഹാദികള്‍,  ഇത്തരം fart ബോംബുകള്‍ ഉപയോഗിച്ചാണ്‌ ഇസ്രായേലില്‍ ഭീകരാക്രമണം നടത്തുന്നത്.  ഇത്തരം ബോംബുകളില്‍  മീതൈന്‍, ഹൈഡ്രജന്‍ തുടങ്ങിയ വാതകങ്ങളടങ്ങിയിരിക്കുന്നതിനാല്‍  അതി ശക്തമായ അഗ്നിനാളങ്ങള്‍ ഉണ്ടാക്കുമെന്നും   കേന്ദ്ര രാജ്യ രക്ഷാ വിദഗ്ധനായ  ലെഫ്. കേണേല്‍ ശ്രീകാന്ത്  പുരോഹിത് ഞങ്ങളോട് പറഞ്ഞു.  മുസ്ലിം ഭീകരവാദികളുടെ പാക്  ബന്ധം  fart ബോംബ്‌  സംഭവം തെളിയിക്കുന്നതായും TADA പുനസ്ഥാപിച്ചു ഇന്ത്യയിലെ എല്ലാ  മുസ്ലിംകളെയും  ജയിലില്‍ അടക്കണം എന്നും 'ആഗോള ദേശസ്നേഹി പരിഷത്ത്' പ്രസിഡന്റ്‌  പ്രഗ്യ സിംഗ് താകൂര്‍ ഒരു പത്ര സമ്മേളനത്തില്‍  ആവശ്യപ്പെട്ടു. 


ബഷീര്‍ തന്നെ എഴുതിയ 'ഒരു ഭഗവത് ഗീതയും കുറെ മുലകളും' എന്ന കഥാ സമാഹാരം മത വിദ്വേഷം ഉണ്ടാക്കുന്നതാണെന്നു കണ്ടെത്തിയിട്ടുണ്ടെന്നും ഇത് നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് താമസിയാതെ ഉണ്ടാവുമെന്നും അറിയുന്നു.

 

വൈക്കം മുഹമ്മദ്‌ ബഷീര്‍ എന്ന ഭീകരന്‍

ഇതിനിടെ നമ്മുടെ യജമാനന്മാരായ ബ്രിട്ടീഷ്‌  ഭരണകൂടത്തിനെതിരെ  'വൈക്കം മുഹമ്മദ്‌ ബഷീര്‍' എന്ന ഈ ജിഹാദി എഴുത്തുകാരന്‍ നടത്തിയ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ വേശ്യാ നെറ്റ് ന്യൂസ്‌നു  ലഭിച്ചു. ബഷീര്‍ നിരവധി തവണ 'M K ഗാന്ധി എന്നൊരാള്‍' നയിച്ച സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തു ജയിലില്‍ കിടന്ന കൊടും ഭീകരനും 34 രാജ്യദ്രോഹ കുറ്റങ്ങള്‍ ഉള്ള പുസ്തകങ്ങള്‍ രചിച്ച വ്യക്തിയുമാണ്. ബഷീര്‍ പല  തവണ കാശ്മീരും, തന്ത്ര പ്രധാനമായ ഹിമാലയ സാനുക്കളും സന്ദര്‍ശിച്ചിട്ടുണ്ട്. ഇദ്ദേഹം യാത്ര രേഖകള്‍  കൂടാതെ തന്നെ അതിര്‍ത്തി കടന്നു പല വിദേശ രാജ്യങ്ങളില്‍ പോയതിനും തെളിവുകളുണ്ട്. താലിബാന്‍ ഭീകരരില്‍ നിന്നും ബഷീര്‍ 'കഞ്ചാവ് കൃഷിയില്‍' പരിശീലനം നേടിയിട്ടുണ്ട്.  ഇത് കൂടാതെ, 'ഗള്‍ഫിലെ ഹവാല' റാക്കറ്റുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരിന്നുവെന്നും  ആഭ്യന്തര വകുപ്പിലെ ഒരു ഉന്നതോദ്യോഗസ്ഥന്‍ ഞങ്ങളോട് പറഞ്ഞു. 


ഇയാള്‍ 1943 ഇല്‍ എഴുതിയ 'പ്രേമ ലേഖനം', 'ബാലകാല സഖി' എന്നീ നോവലുകള്‍ മുസ്ലിം തീവ്ര വാദികളെ love jihad ചെയ്യുവാന്‍ പ്രേരിപ്പിക്കുന്നവയാണ്.

കൂടാതെ ബഷീര്‍ 1948 ല്‍ എഴുതിയ 'വിഡ്ഢികളുടെ സ്വര്‍ഗം' എന്ന ചെറു കഥ  സമാരം 'ജിഹാദിന്' ഒരുക്കുന്നതാണ് എന്നും കണ്ടെത്തി.

1953 ല്‍ എഴുതിയ 'സ്ഥലത്തെ പ്രധാന ദിവ്യന്‍' എന്ന  ബഷീര്‍ നോവല്‍ വായിച്ചാണ്  മുസ്ലിം തീവ്രവാദികള്‍ തൃശ്ശൂരിലെ ഒരു 'കാമാനന്ദ മുസ്ലിയാരെ'ന്ന സിദ്ധനെ കൊല ചെയ്തത്.  

1954 ല്‍ ബഷീര്‍ എഴുതിയ 'വിശപ്പും' 1977ല്‍ എഴുതിയ 'ഭൂമിയുടെ അവകാശികളും' കേരളത്തില്‍ മുസ്ലിം ഭീകരര്‍ മാവോയിസ്റ്റുകള്‍ക്കിടയില്‍ വിതരണം ചെയ്തതായി ഇന്റെല്ലിജെന്‍സ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഈ പുസ്തകങ്ങള്‍  വര്‍ക്കലയില്‍ DHRM  എന്ന ദളിത്‌ തീവ്രവാദികള്‍ ആക്രമണം നടത്തിയ സ്ഥലത്ത് നിന്നും  ഒരു കത്തിയില്‍ പൊതിഞ്ഞ അവസ്ഥയില്‍ പൊലിസ് പിന്നീട് കണ്ടെടുത്തിരുന്നു.

1965 ല്‍ ബഷീര്‍ എഴുതിയ 'മതിലുകള്‍' എന്ന നോവല്‍ മുസ്ലിം ഭീകര വാദികള്‍ക്ക്  ജയില്‍ ഭേദനം  നടത്താനും 'love jihad' ചെയ്യാനും  പഠിപ്പിക്കുന്നുണ്ട്. 

1997ല്‍ ബഷീറിന്റെ മരണശേഷം പ്രസിദ്ധീകരിച്ച 'യാ ഇലാഹീ' എന്ന ചെറുകഥ പല ഭീകര രഹസ്യങ്ങളും  അടങ്ങിയതാണ് എന്ന് സംശയിക്കുന്നു.  ഈ പുസ്തകം decode ചെയ്യാനായി നമ്മുടെ ആഭ്യതര സുരക്ഷാ വിഭാഗം  cyber cell ന്റെ സഹായം തേടിയിട്ടുണ്ട്.

ബാക്കി കാര്യങ്ങള്‍ exclusive ആയി ഞങ്ങള്‍ പിന്നീട് റിപ്പോര്‍ട്ട്‌ ചെയ്യാം.

(പിന്നില്‍ നിന്നും ഒരു നാറ്റം കൂടെ വരുന്ന്നു)

ക്യാമറമാന്‍  സിജു  പങ്കജിനോടൊപ്പം സുനില്‍ ഇമ്മാനുവേല്‍, കോശി കുര്യന്‍, ഇന്റെല്ലിജെന്‍സ് ഡസ്ക്, വേശ്യാനെറ്റ് ന്യൂസ്‌


അതെന്തായാലും താഴെ കാണുന്ന ബ്ലോഗ്‌ എനിക്കിഷ്ടപ്പെട്ടു.

തടിയന്റെവിട നസീര്‍ എവിടെനിന്നാണ് പുറപ്പെടുന്നത്

6 അഭിപ്രായങ്ങൾ:

  1. ഹ ഹ ഹ, സംഭവം അടിപൊളിയായി.ഭാവിയില്‍ ഒരു ഇങ്ങനെയും ഒരു ജിഹാദ് വരാന്‍ സാധ്യതയുണ്ട് എന്ന് ഇന്റലിജന്‍സ് സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കാന്‍ സാധ്യതയുണ്ട്.

    മറുപടിഇല്ലാതാക്കൂ
  2. "ലോക ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യം
    ഈ BREAKING NEWS റിപ്പോര്‍ട്ട്‌ ചെയ്യുന്നത് വേശ്യാനെറ്റ് ന്യൂസ്‌ ചാനെലാണ് അവതരണം വളരെ നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  3. ഒ.വി വിജയന്റെ ധര്‍മ്മപുരാണത്തിന്റെ ആദ്യ അദ്ധ്യായം അന്നത്തെ മീഡിയകളുടെ സ്തുതിപാഠക വാര്‍ത്താ അവവതരണങ്ങളെ നീകൃഷ്ട ഭാഷയില്‍ അവലോകനം ചെയ്യുന്നതായിരുന്നു. അന്നും ഇന്നും മീഡിയകളുടേയും ഭരണകൂടങ്ങളുടേയും നിലപാടിനെ അവലോകനം ചെയ്യാന്‍ ഏറ്റവും യോഗ്യമായ ഭാഷ ധര്‍മ്മപുരാണത്തില്‍ ഉപയോഗിച്ച ഭാഷ തന്നെ. സമകാലിക പോലീസ്-മീഡിയാ പാപ്പരാസികഥകളെ അവലോകനം ചെയ്ത കേരളാപ്രസ്സ് ക്ലബ്ബിലെ ഈ ലേഖനം പ്രസക്തമാണ്. ആരാണ് ബ്ലോഗര്‍ എന്ന് എനിക്കറിയില്ലെങ്കിലും അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  4. ഉളുപ്പിനെ കവച്ചുവെക്കുന്ന വെറി. അതിനാല്‍ ഇതിലെ ആക്ഷേപഹാസ്യം ആസ്വദിക്കാന്‍ പോലും പലര്‍ക്കും സാധിച്ചുകൊള്ളണമെന്നില്ല. മാത്രമല്ല ഭീകരന്‍മാരെ വെള്ളപൂശുന്നുവെന്നും പറഞ്ഞ് ഇവിടെ കമന്റുകള്‍ വരികയും ചെയ്യും.

    ഇതാ ഒരു ചോരമരവിപ്പിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട്‌

    മറുപടിഇല്ലാതാക്കൂ
  5. Exclusive, Malappurath theewravaathikale ulpaadippikkunna multy speciality factorykal pravartthikkunnu! Avide ulpaadippikkunna90% products num Arabic naamangalaan!! Mullapperiyaarinte shutter Malappuratthekku thurakkaam!!!

    മറുപടിഇല്ലാതാക്കൂ
  6. ലോകത്തിലെ ആയുധനിര്മാനതിന്റെയും വില്പനയുടെയും പ്രധാന കേന്ദ്രമാണ് ഇസ്രയേല്‍. ഇത് കൂടാതെ അമേരിക്ക, യൂറോപ്പ്, എന്നിവിടങ്ങളിലുള്ള ആയുധ നിര്‍മാണ ശാലകളില്‍ തന്നെ ഇസ്രായേലി ഓഹരികളാണ് കൂടുതലുള്ളത് താനും. ഇസ്രയേല്‍ ഉത്പന്നങ്ങള്‍ വാങ്ങില്ലെന്ന് പറയുന്ന ചില അറബ്, മുസ്ലിം രാജ്യങ്ങള്‍ക്ക് അവ മറ്റു രാജ്യങ്ങളില്‍ നിന്നും നിര്‍മിച്ചു നല്‍കുന്നുവെന്ന വ്യത്യാസം മാത്രമേ ഉള്ളൂ. ആയുധങ്ങള്‍ എങ്ങിനെ വില്‍ക്കാം എന്നും ഇസ്രായേലിനു നന്നായി അറിയാം. സങ്ങര്ഷങ്ങള്‍ ഉള്ളിടത്തെ ആയുധങ്ങള്‍ വില്കാനാകൂ. ഇസ്രയേലുമായി ബി ജെ പിക്കാര്‍ ബന്ധം മെച്ചപ്പെടുതിയതോടൊപ്പം ഇന്ത്യയില്‍ സ്ഫോടനങ്ങളുടെ എണ്ണവും കൂടിയത് ശ്രദ്ധിക്കുക. വികസനത്തില്‍ പാര്‍ശ്വ വല്കരിക്കപെട്ടവരെയോ, ചില ന്യൂനപക്ഷ ഗ്രൂപുകലെയോ ഭരണകൂടത്തിനെതിരെ തിരിച്ചുവിടുക, ഹിന്ദുക്കളില്‍ അതിഭീകര വിഭാഗങ്ങളെ ഉണ്ടാക്കി സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം മുസ്ലിംകളില്‍ ചാര്‍ത്തുക തുടങ്ങിയ മൊസാദിന്റെ തന്ത്രങ്ങള്‍ ഇവിടെ ആയുധ കച്ചവടത്തിന് സഹായകം ആയി. സമാധാനം ഉള്ള രാജ്യങ്ങളില്‍ സങ്ങര്‍ഷം ഉണ്ടാക്കാനുള്ള ജോലി 'മൊസാദ്' എന്ന ഇസ്രായേലി ചാര സംഘടനക്കും, അത് വഴി ആയുധങ്ങള്‍ വില്പന നടക്കുമ്പോള്‍ കമ്മീഷന്‍ രാഷ്ട്രീയ നേതാക്കള്‍ക്കും, ബാക്കി ലാഭം ഉടമസ്ഥര്‍ക്കും എന്നതാണ് ഇസ്രയെഇല് ആയുധ കച്ചവടത്തിന്റെ ധന തത്ത്വ ശാസ്ത്രം. ഇവിടെ ആര്കൊക്കെ കമ്മീഷന്‍ കിട്ടുമെന്ന് പിന്നീട് കാലം തെളിയിക്കും. ഭീകരതയുടെ പ്രഭവ കേന്ദ്രങ്ങള്‍

    മറുപടിഇല്ലാതാക്കൂ