2012, ഫെബ്രുവരി 4, ശനിയാഴ്‌ച

ഒരു മാധ്യമവും കുറേ മാധ്യമങ്ങളും

ഇ-മെയില്‍ ചോര്‍ത്തല്‍ വിവാദത്തിന്റെ പരിണതി എന്തായിരിക്കുമെന്നു പ്രവചിക്കാന്‍ പാഴൂര്‍പ്പടി വരെ പോവേണ്ട കാര്യമൊന്നുമില്ല. മാധ്യമലോകത്തെക്കുറിച്ചു സാമാന്യധാരണയെങ്കിലുമുള്ള ആര്‍ക്കും സംഗതി എവിടെ ചെന്ന് അവസാനിക്കുമെന്നു കൃത്യമായി പറയാനാവും. കള്ളനെ വെറുതെവിട്ട്, അയാളെ പിടികൂടിയ പാവത്താനെ തല്ലുന്ന പതിവുകാഴ്ച തന്നെയാവും അവസാന ഫ്രെയിമില്‍ നമുക്കു കാണാനാവുക.
ഇന്നും ഇന്നലെയും തുടങ്ങിയതല്ല; അവസാനത്തെ സംഭവവുമല്ല. തിരശ്ശീല താഴ്ത്താതെ തുടരുന്ന ഈ പൊറാട്ടുനാടകം ആവര്‍ത്തിച്ചുകൊണ്േടയിരിക്കും. ഒരിക്കല്‍ ലൌ ജിഹാദ്, പിന്നെ ലെറ്റര്‍ ബോംബ്, അതുകഴിഞ്ഞ് സദാചാര പോലിസ്.... എല്ലാം കണ്ട് ഇമചിമ്മിയില്ല; അപ്പോഴേക്കും പുതിയ നാടകമായി.
സമ്പൂര്‍ണ സാക്ഷരതയുള്ള, വിപ്ളവപ്രസ്ഥാനങ്ങള്‍ക്കു വേരോട്ടമുള്ള, ന്യൂനപക്ഷസംഘടനകള്‍ക്കു മികച്ച പിന്‍ബലമുള്ള നാടാണിത്. ഞങ്ങളുള്ളകാലത്തോളം ന്യൂനപക്ഷവേട്ട അനുവദിക്കില്ലെന്നു പേര്‍ത്തും പേര്‍ത്തും പ്രഖ്യാപിക്കുന്ന ഒരു രാഷ്ട്രീയപ്പാര്‍ട്ടി ഭരണം കൈയാളുന്നത് ഇവിടെയാണ്. എന്നിട്ടും ഇടതടവില്ലാതെ ഇതെല്ലാം ആവര്‍ത്തിക്കുമ്പോള്‍ മനസ്സിലാക്കേണ്ടത് എന്താണ്? ഒന്നുകില്‍ സമുദായപ്പാര്‍ട്ടിയുടെ പ്രഖ്യാപനത്തില്‍ അശേഷം ആത്മാര്‍ഥതയില്ല; അല്ലെങ്കില്‍, 'ഇവനൊക്കെ എന്നാ ചെയ്യാനാ' എന്നു കൂടെ ഭരിക്കുന്നവര്‍ക്ക് ഈ കക്ഷിയെക്കുറിച്ച് ഉത്തമബോധ്യമുണ്ട്. രണ്ടായാലും ഫലം ഒന്നുതന്നെ.
അവരുടെ കാര്യമല്ല പറഞ്ഞുവരുന്നത്. മറ്റൊരു കൂട്ടരുണ്ടല്ലോ- നാലാംതൂണുകാര്‍; ഫോര്‍ത്ത് എസ്റ്റേറ്റ്. അവരുടെ ഒരു സഹജീവിയെയാണ് ഒരു വാര്‍ത്ത കൊടുത്തതിന്റെ പേരില്‍ ഭരണകൂടം ചിത്രവധം ചെയ്യാന്‍ ശ്രമിക്കുന്നത്. ലോകത്തെ സകലമാന പൌരാവകാശ ലംഘനങ്ങള്‍ക്കുമെതിരേ പോരാടുന്നുവെന്ന് അവകാശപ്പെടുന്നവര്‍, പീഡിപ്പിക്കപ്പെടുന്ന ഈ സഹജീവിയെ പ്രതിരോധിക്കാനല്ല ഒടുവില്‍ പാഞ്ഞെത്തിയിരിക്കുന്നത്; പിന്നില്‍നിന്നു കുത്താനാണ്. സഹജീവിക്കു പറ്റിയ ചെറിയൊരു സ്ഖലിതം പര്‍വതീകരിച്ചുകാട്ടി വാദിയെ പ്രതിയാക്കാനാണ് ഇവര്‍ കൊണ്ടുപിടിച്ചുശ്രമിക്കുന്നത്. ഒരു പെറ്റിക്കേസില്‍ പോലും ഉള്‍പ്പെടാത്ത നിരപരാധികളുടെ ഇ-മെയില്‍ ചോര്‍ത്താന്‍ ഉത്തരവിട്ട ഭരണകൂടം ഇവര്‍ക്ക് ഇപ്പോള്‍ പഞ്ചപാവം!
മാധ്യമത്തിനു നേരെ മുഖ്യധാരാമാധ്യമങ്ങളുടെ ഒത്താശയോടെ നടക്കുന്ന നിഴല്‍യുദ്ധം ഇതാദ്യമല്ല. പത്രത്തിന്റെ തുടക്കം മുതല്‍ കൂടിയും കുറഞ്ഞും അതു തുടര്‍ന്നിരുന്നു. മുഖ്യധാരാ പത്രങ്ങളിലെ വര്‍ഗീയച്ചുവയുള്ള വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി വായനക്കാര്‍ മാധ്യമത്തില്‍ എഴുതിത്തുടങ്ങിയപ്പോള്‍ ഇരിക്കപ്പൊറുതിയില്ലാതായവര്‍ ആദ്യം അനുനയത്തിലും പിന്നീട് സ്വരം കടുപ്പിച്ചും ഡസ്ക്കിലേക്ക് നിരന്തരം വിളിക്കുമായിരുന്നു. മാധ്യമം ഗള്‍ഫില്‍ പ്രസിദ്ധീകരണം തുടങ്ങാന്‍ ശ്രമിച്ചപ്പോള്‍, അവിടെ മര്‍മപ്രധാന പദവികളിലുള്ള സ്വന്തം സമുദായക്കാരെ ഉപയോഗിച്ചു തടയിടാനും ഇതേ 'മതേതര'പത്രം ശ്രമിച്ചു.
മാധ്യമം ഇന്ന് അതിരുകള്‍ ഭേദിച്ചു പടര്‍ന്നുപന്തലിച്ചുകഴിഞ്ഞു. അനുബന്ധ പ്രസിദ്ധീകരണങ്ങള്‍ വേറെ. ഇപ്പോഴിതാ ചാനലും. മുഖ്യധാരാ മാധ്യമസമൂഹത്തിലേക്കു തലയെടുപ്പോടെ കടന്നുവന്ന് ഇരിപ്പിടമുറപ്പിക്കുകയാണ് ഈ പത്രം. ഈ കടന്നുവരവ് കണ്ടു തല പെരുത്തുപോയ പത്രത്തമ്പുരാക്കന്‍മാര്‍ അടങ്ങിയിരിക്കുന്നതെങ്ങനെ? കിട്ടുന്ന അവസരങ്ങളെല്ലാം ഉപയോഗിച്ച് അവര്‍ ആഞ്ഞുവെട്ടുകയാണ്. ഇ-മെയില്‍ ചോര്‍ത്തല്‍ കളവാണെന്നു വരുത്തിത്തീര്‍ക്കേണ്ടത് ഉമ്മന്‍ചാണ്ടിയേക്കാള്‍ ആവശ്യം അവര്‍ക്കാണ്. മുഖ്യധാരാ മാധ്യമങ്ങള്‍ മുന്‍നിരയില്‍നിന്നു പടനയിക്കുമ്പോള്‍ അകമ്പടിസേവയ്ക്കായി ആശ്രിതരായ ആര്യാടന്‍മാര്‍ അഹമഹമികയാ മുന്നോട്ടുവരുന്നതു സ്വാഭാവികം. അവരോടൊപ്പം അസൂയക്കാരും അസഹിഷ്ണുതാവാദിയുമൊക്കെ അണിനിരന്നതോടെ അസുരപക്ഷം തികഞ്ഞ ആഹ്ളാദത്തിമര്‍പ്പിലാണ്.

പിന്‍കുറി: പഴയൊരു അനുഭവം ഓര്‍മവരുകയാണ്. ഐ.എസ്.എസ് പിരിച്ചുവിട്ട് അബ്ദുന്നാസിര്‍ മഅ്ദനി ഒളിവില്‍പ്പോയ കാലം. മഅദ്നിക്കുവേണ്ടി കേരള പോലിസ് ഇന്റര്‍പോളിന്റെ സഹായം തേടി രാജ്യത്തിന് അകത്തും പുറത്തും വലവിരിച്ചിരിക്കുന്ന സമയം. മഅ്ദനി പാകിസ്താനിലേക്കു കടന്നു; അല്ല, ഗള്‍ഫില്‍ വച്ചു കണ്ടു എന്നിങ്ങനെ മുഖ്യധാരാപത്രങ്ങള്‍ ദിവസവും സ്കൂപ്പുകള്‍ പുറത്തുവിട്ട് രംഗം കൊഴുപ്പിക്കുകയാണ്. മഅ്ദനിയുമായി ഫോണിലൂടെയെങ്കിലും ഒരു ഇന്റര്‍വ്യൂ തരപ്പെടുത്താനുള്ള എന്റെ ശ്രമം ചെന്നെത്തിയത് അദ്ദേഹവുമായി നേരിട്ടുള്ള കൂടിക്കാഴ്ചയിലാണ്. തൃശൂരിലെ തിരക്കേറിയ റോഡിലൂടെ വാഹനങ്ങള്‍ മാറിമാറിക്കയറി നീണ്ട ഒരു രാത്രികൊണ്ടാണ് ഇന്റര്‍വ്യൂ പൂര്‍ത്തിയാക്കിയത്. ചൂടോടെ തന്നെ ഡസ്ക്കിലേക്ക് അയച്ചെങ്കിലും മാധ്യമം അതു പ്രസിദ്ധീകരിച്ചില്ല.
സ്വരക്ഷപോലും പണയപ്പെടുത്തി തയ്യാറാക്കിയ ഇന്റര്‍വ്യൂ എങ്ങനെയെങ്കിലും പുറത്തുവരണമെന്ന ആഗ്രഹത്താല്‍ അത് മറ്റൊരു പ്രമുഖ പത്രത്തിനു തരപ്പെടുത്തിക്കൊടുത്തു. അവരത് ഒന്നാംപേജില്‍ എട്ടു കോളത്തില്‍ സൂപ്പര്‍ ലീഡായി വീശി. ആ വര്‍ഷത്തെ ഏറ്റവും മികച്ച വാര്‍ത്തയെന്നാണു മലയാള മനോരമയുടെ എഡിറ്റോറിയല്‍ മേധാവി തോമസ് ജേക്കബ് അതിനെ വിശേഷിപ്പിച്ചത്. ഇന്റര്‍വ്യൂ കൊടുക്കാന്‍ വിസമ്മതിച്ച മാധ്യമം പത്രാധിപരോട് അന്നു കടുത്ത നീരസം തോന്നിയിരുന്നു. ഇക്കാര്യം പിന്നീട് പുറത്തറിഞ്ഞപ്പോള്‍, വായനക്കാരും അഭ്യുദയകാംക്ഷികളും മാധ്യമം പത്രാധിപസമിതി അംഗങ്ങളോട് ക്ഷോഭിച്ചതായും അറിയാം.
അന്നു മാധ്യമം ആ ഇന്റര്‍വ്യൂ പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ എന്താവുമായിരുന്നു പുകില്! രാജ്യദ്രോഹിയായ മഅ്ദനിയെ മാധ്യമം ഒളിവില്‍ പാര്‍പ്പിച്ചെന്നായിരിക്കും ബ്രേക്കിങ് ന്യൂസ്. എന്നിട്ട് സെന്‍സേഷനല്‍ സൃഷ്ടിക്കാനായി സ്വന്തം റിപോര്‍ട്ടറെ വിട്ട് ഇന്റര്‍വ്യൂ നടത്തിയെന്നും ആരോപണമുയര്‍ന്നേനെ. ആ വര്‍ഷത്തെ ഏറ്റവും മികച്ച വാര്‍ത്തയെന്നു പ്രശംസിച്ച തോമസ് ജേക്കബിന്റെ പത്രം തന്നെയാവും ഇക്കാര്യത്തില്‍ മുന്‍പന്തിയിലുണ്ടാവുക. ലൌ ജിഹാദിലും കൈവെട്ടുകേസിലുമൊക്കെ നാമതു കണ്ടതാണല്ലോ.

2012, ജനുവരി 22, ഞായറാഴ്‌ച

മാതൃഭുമിയില്‍ 'ബോംബ്‌' നിര്‍വീര്യമാക്കി

എന്‍ പി രാജേന്ദ്രന്‍ എന്ന 'ഇന്ദ്രന്‍'
ഇതാണ് കേരള പ്രസ്‌  അക്കാദേമി  എന്ന സര്‍ക്കാര്‍ - പത്രപ്രവര്‍ത്തക കൂടായ്മയിലുള്ള മാധ്യമ പരിശീലന സ്ഥാപനത്തിന്റെ അധ്യക്ഷ സ്ഥാനം ഇപ്പോള്‍ വഹിക്കുന്ന എന്‍ പി രാജേന്ദ്രന്‍. ഇദ്ദേഹത്തിന്റെ എഴുത്തും നിലപാടുകളും വായിച്ചാല്‍   മാതൃഭുമിയിലെ ഈ കോഴികോടന്‍  'ഇന്ദ്രന് ' ഇനിയും പല  ആസ്ഥാന ഭൂഷണം അവാര്‍ഡുകളും ലഭിക്കുമെന്ന് വേണം കരുതാന്‍. 'ചാത്തന്‍ സ്തുതിസേവ' ക്കു പൊതു കമ്പോളത്തില്‍ ലഭ്യമായ നിരവധി അവാര്‍ഡുകള്‍ രാജേന്ദ്രന്  മുന്നേ കിട്ടിയിട്ടുണ്ട്.  ഇനി ഇദ്ദേഹത്തിനു ലഭിക്കാന്‍ സാധ്യതയുള്ളത്  ' പത്രക്കാര്കിടയിലെ ഏറ്റവും വലിയ  കുശുമ്പന്‍'. 'ഏറ്റവും നല്ല സൈബര്‍ വിജ്ഞാനമുള്ള പത്ര പ്രവര്‍ത്തകന്‍' തുടങ്ങിയ അവാര്‍ഡുകള്‍ ആയിരിക്കും എന്ന് കട്ടായം. 
മലയാള മാധ്യമങ്ങളില്‍ 'സ്കൂപ്പ്' (scoop)  വാര്‍ത്തകള്‍ അപൂര്‍വമായേ വരാറുള്ളൂ. വിജു നായര്‍  ഇയ്യിടെ  മാധ്യമത്തില്‍  എഴുതിയ കേരള പോലീസിന്റെ  ഇമെയില്‍ ചോരണ വാര്‍ത്ത വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു വിഷയം ആണ് കയ്കാര്യം  ചെയ്തത്. രാജേന്ദ്രനെ പോലെ  കൂടുതല്‍ മലയാളി  പത്ര പ്രവര്‍ത്തകരും തങ്ങള്‍ക്കു ' 'സ്കോപ്'' (scope) ഉള്ള വാര്‍ത്തകള്‍ മാത്രം പ്രസിദ്ധീകരിക്കാനും ഭരണകൂടത്തോട് ഒട്ടി നിന്ന് സ്വന്തം 'സ്കോപ്'' (scope) വിപുലപെടുതാനും ആണ് ശ്രമിക്കാറ്. ഇതില്‍ നിന്നും വളരെ വ്യത്യസ്തനാണ് വിജു നായര്‍. അദ്ദേഹം 'കലാകൌമുദി' പത്രാധിപ സ്ഥാനത്ത്തിരുന്നപ്പോഴാണ് അതിന്റെ പൂര്‍വകാല പ്രാമാണ്യം നേടിയത്. സ്വതന്ത്ര കാഴ്ചപ്പാടുള്ള വിജു നായര്‍  പിന്നീട്  'മാധ്യമം' സ്വയം തെരഞ്ഞെടുത്തതാണ്. 

'ഇ മെയില്‍ വ്യാജബോംബ്‌ ' എന്ന തലകെട്ടില്‍  രാജേന്ദ്രന്റെ ഇത്തവണത്തെ പംക്തി (ഇന്ദ്രന്‍, 'വിശേഷാല്‍ പ്രതി' 22 Jan 2012 ഞായറാഴ്ച, മാതൃഭൂമി) വായിച്ചാല്‍  വിജു നായര്‍ക്കെതിരെയുള്ള അദ്ധേഹത്തിന്റെ 'കാവി ചൊറിച്ചില്‍' മനസ്സിലാക്കാം.  ഇതില്‍ 'വാര്‍ത്തയെഴുത്തുതൊഴിലാളി' എന്ന് വിജു നായരെ പരിഹാസ പൂര്‍വ്വം ആക്ഷേപിക്കുക പോലും ചെയ്യുന്നുണ്ട്  ഇന്ദ്രന്‍. 

"വിഷത്തിന് വേണ്ടിയുള്ള അന്വേഷണം" ആയിരുന്നു വിജു നായരുടെതെന്നാണ്   'രാജേന്ദ്രന്‍ എന്ന ഇന്ദ്രന്‍' ഇതില്‍ തട്ടി വിടുന്നത്.  " മുസ്‌ലിങ്ങള്‍ക്കെതിരെ രഹസ്യാന്വേഷണം നടക്കുന്നു എന്നൊരു വിവരം ആരെങ്കിലും കൊണ്ടുവന്നുതരുമ്പോള്‍, അതേ അന്വേഷണം ചില ക്രിസ്ത്യാനികള്‍ക്കും ഹിന്ദുക്കള്‍ക്കും എതിരെ കൂടി നടക്കുന്നുണ്ട് എന്നറിഞ്ഞാലും ഗൗനിക്കരുത്. കാരണം, വാര്‍ത്തയിലെ വിഷം അത് ചോര്‍ത്തിക്കളയും"  268 പേരില്‍ 10 അമുസ്ലിം പേരുകള്‍ വിട്ടതില്‍ സര്‍കാരിനെ  പോലെ രാജേന്ദ്രനും വിജു നായര്‍ക്കെതിരെ ധാര്‍മിക രോഷം പുലര്‍ത്തുന്നുണ്ട്.   തന്റെ  കുറിപ്പ്  അവസാനിപ്പിക്കുന്നതിനിടയില്‍  "ഇ മെയില്‍ ചോര്‍ത്താന്‍ പോലീസ് നിര്‍ദേശം നല്‍കിയെന്ന വാര്‍ത്തയില്‍ കുറച്ച് ശരിയുണ്ട്, കുറെ തെറ്റുമുണ്ട് " എന്ന് പറഞ്ഞു പോലീസിനെയും ഭരണ കൂടത്തെയും കൂടുതല്‍ സ്തുതിക്കാനും വിമര്‍ശകരോടൊപ്പം ചെറുതായി ചാരാനും എന്‍ പി രാജേന്ദ്രന്‍  ശ്രമിക്കുന്നു. 
കേരള പോലിസിനെ ന്യായീകരിച്ചു  രാജേന്ദ്രന്‍ എഴുതുന്നത്‌  ഇങ്ങിനെ: "ആരുടെയോ ഇ മെയില്‍ കോണ്‍ടാക്ട് ലിസ്റ്റിനെ പോലീസ് പ്രാഥമികമായി അരിച്ചുപെറുക്കിയതാണ് എന്നാര്‍ക്കും മനസ്സിലാകും. വികലബുദ്ധി കൊണ്ടോ വിവരമില്ലായ്മകൊണ്ടോ ഇതുമുഴുവന്‍ സിമി ബന്ധമുള്ളവരാണ് എന്ന് എഴുതി".

ഇതൊക്കെ കേട്ടാല്‍ നമുക്ക് തോന്നുക  ഇന്റര്‍നെറ്റ്‌ ടെക്നോളജി യെ കുറിച്ച് അഗാധ വിജ്ഞാനം ഉള്ള പത്ര പ്രവര്‍ത്തകനാണ് രാജേന്ദ്രന്‍ എന്നാകും. 'മാതൃഭുമി 'യില്‍ ആയതു കൊണ്ട് എന്തും തട്ടി വിടാം എന്ന് ഇന്ദ്രന്‍ ധരിക്കുന്നുണ്ടാകാം. എന്നാല്‍ 'കൊസൊവ ഹാക്കര്‍മാര്‍' എന്ന ഒരു പറ്റം സൈബര്‍ കുറ്റവാളികള്‍ ഇദ്ദേഹത്തിന്റെ സ്വന്തം വെബ്സൈറ്റ് ആയ www.nprajendran.com പോലും നശിപ്പിചിരുന്നുവെന്നു ഒരു ഗൂഗിള്‍ അന്വേഷണത്തില്‍ നിന്നും നിങ്ങള്ക്ക് കാണാം. npr@mpp.co.in  എന്ന രാജേന്ദ്രന്റെ ഇമെയില്‍ അഡ്രെസ്സ് ഗൂഗിള്‍ ചെയ്തു നോക്കുക. താഴെ കാണുന്ന ചിത്രം അദ്ധേഹത്തിന്റെ ഇമെയില്‍ അഡ്രസ്‌ ഗൂഗിള്‍ ചെയ്തു  കിട്ടിയ ഫലത്തിന്റെ ഒരു സ്ക്രീന്‍ ഷോട്ട് ആണ് :
രാഷ്ട്രീയ, ജാതി ബന്ധങ്ങള്‍ കൊണ്ട് കേരളത്തിലെ മുതിര്‍ന്ന പത്ര പ്രവര്‍ത്തകനായി, നിരവധി അവാര്‍ഡ് വാങ്ങിയ ആളാണ്‌ എന്‍ പി രാജേന്ദ്രന്‍. സ്വാഭാവികമായും  പോലീസില്‍ ഒരുപാട് വ്യക്തിബന്ധങ്ങളും  ഇദ്ദേഹത്തിനു കാണും. രാജേന്ദ്രന്‍ ഇവിടെ ചെയ്യുന്നത് തന്റെ മനസിലുള്ള മുന്‍ധാരണകള്‍ വെച്ച് മാതൃഭൂമി യില്‍ 'കഥ' എഴുതുകയാണ്. അദ്ദേഹത്തിന് അറിയാത്ത കാര്യങ്ങളില്‍ അഭിപ്രായം പറയാതിരിക്കാം. അല്ലെങ്കില്‍ അവ  അറിയാന്‍ ശ്രമിക്കാം. ഇന്റര്‍നെറ്റ്‌ സംബന്ധമായി വിജു നായരെക്കാള്‍ വിവരം രാജേന്ദ്രന് ഇല്ല.  അതുണ്ടായിരുന്നെങ്കില്‍ രാജേന്ദ്രന്റെ സ്വന്തം വെബ്സൈറ്റ്  പോലും കൊസൊവ ഭീകരര്‍ 'ഹാക്ക് ' ചെയ്യുമായിരുന്നില്ല. (ആഗോള ഇസ്ലാം ഭീകരര്‍ എന്ന് കൂടെ ചേര്‍ത്താല്‍ കുശാലായി )  ഇത്രയും സൈബര്‍ വിജ്ഞാനമുള്ള  രാജേന്ദ്രന്‍  ഈ 'ഭീകര' സംഭവത്തില്‍ അന്വേഷണത്തിനായി  കേരള പോലീസിലെ ഹൈടെക്ക് സെല്ലിനെ സമീപിക്കുകയുണ്ടായോ? എന്താ, ഇന്ദ്രന് ഏമാന്മാരെ വിശ്വാസമില്ലേ?  ഇത് വരെ അദ്ദേഹം വെബ്സൈറ്റ് പുനരാരംഭിചിട്ടുമില്ല. രാജേന്ദ്രന്റെ പഴയ വെബ്സൈറ്റ് സ്ക്രീന്‍ ഷോട്ട് താഴെ ലിങ്കില്‍ നിന്നും കാണാം.  http://dawhois.com/siteinfo/?query=nprajendran.com
എന്‍ പി രാജേന്ദ്രന്റെ വെബ്സൈറ്റ് ഷോട്ട്,  14 Apr 2011 : കടപ്പാട് www.dawhois.കോം

മാതൃഭുമി കേരളത്തിലെ ഏറ്റവും പഴക്കമുള്ള ഒരു പത്രമാണെങ്കിലും അവിടെ പണി എടുക്കുന്നവരൊക്കെ സാമാന്യ ബുദ്ധി ഉള്ളവരാകണം എന്നില്ല. നാരായണ മൂര്‍ത്തിയുടെ ഇന്‍ഫോസിസില്‍ നിന്നുമുള്ള വിട വാങ്ങല്‍ മകളുടെ വിവാഹത്തിന് വേണ്ടി ആണെന്ന് മൂര്‍ത്തി തന്നെ പറഞ്ഞതായി മാതൃഭുമി (12 ജൂണ്‍  2011) വെച്ച് കാചിയിരിക്കുന്നത് കാണാം. നാരായണ മൂര്‍ത്തി ഇംഗ്ലീഷില്‍ പറഞ്ഞതിന്റെ  അര്‍ഥം മനസ്സിലാകാന്‍ മാത്രുഭുമിയിലെ പത്രപ്രവര്ത്തകന്  സാധിച്ചില്ല എന്നതായിരുന്നു യാഥാര്‍ത്ഥ്യം. വാര്‍ത്തക്ക് ഈ ലിങ്ക് കാണുക. എന്നാല്‍ ഇന്ദ്രന്റെ പോലെയുള്ള  നിലവാരം കുറഞ്ഞ എഴുത്ത് കൊണ്ടൊന്നും  ഇത്തരം പത്ര പ്രവര്‍ത്തകര്‍ക്ക് പണി പോകില്ല. കാരണം, ജാതകവും ജാതക ദോഷവും ഒക്കെ പഠിച്ചു പത്ര പ്രവര്തകരാവാന്‍ 'മാതൃഭുമി ' യെ പോലെ പല 'ഭൂമി'കളും മലയാളത്തില്‍ ഉള്ളിടത്തോളം പെന്‍ഷനും വെയ്ജ് ബോര്‍ഡ് ശിപാര്‍ശ പ്രകാരമുള്ള ശമ്പളവും ഹൌസിങ്ങും എല്ലാം ഇവര്‍ക്ക് കിട്ടി കൊണ്ടേ ഇരിക്കും.

2012, ജനുവരി 7, ശനിയാഴ്‌ച

ലൗ ജിഹാദ്’ : കുമ്പസാരിക്കാന്‍ നേരമില്ലാത്തവര്‍ തിരുത്തട്ടെ


അങ്ങനെ ആ കൊടുങ്കാറ്റും ശമിച്ചു. അമേരിക്കന്‍ ഐക്യനാടുകളില്‍നിന്നു സാറ, വിമല, റീത്ത, ഒലീഗ തുടങ്ങി പെണ്‍പേരുകളില്‍ ആഞ്ഞടിച്ച ചുഴലിയെയും മുല്ലപ്പെരിയാര്‍ തകരുന്നതു ഭയപ്പെട്ട് സമരത്തിനിറങ്ങിയ ഓരോ സംഘടനയെയും പേടിച്ച് സമരാവേശം കൊളുത്തിയ മറുസംഘടനകളെയും ലജ്ജിപ്പിച്ചുകൊണ്ട് താനേ ആഞ്ഞുവീശി തമിഴ്നാടിനെ സ്വയം വിറപ്പിച്ചുകളഞ്ഞ ചുഴലിയെയും നിഷ്പ്രഭമാക്കുന്ന ലൌ ജിഹാദ് വിഷബീജ മഹാമാരിക്കാണ് ഒടുവില്‍ അകാലചരമം വന്നുപെട്ടിരിക്കുന്നത്.
പത്രങ്ങള്‍ തുടങ്ങിയ കാലത്ത് അവയിലൂടെയും പ്രതിമാസ-പ്രതിവാര പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയ കാലത്ത് അവ മുഖേനയും ചാനലുകളുടെ ആരംഭം തൊട്ട് സംപ്രേഷണകലയിലൂടെയും വെബ്സൈറ്റുകളുടെ അവതാരത്തോടെ തദ്സമയങ്ങളായും കംസവേഷത്തിലും കത്തിവേഷത്തിലും മതന്യൂനപക്ഷങ്ങള്‍ക്കെതിരായ അധിനിവേശം അഭംഗുരം തുടര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍, അച്ചടിമാധ്യമങ്ങള്‍ വെബ്സൈറ്റ് നുണക്കഥകളെ കാള പെറ്റുവെന്നു കേള്‍ക്കുംമുമ്പേ കയറെടുത്ത് ജനങ്ങളെ വഞ്ചിക്കുന്നതിന്റെ ഭവിഷ്യത്താണ് കഴിഞ്ഞ രണ്ടുവര്‍ഷമായി കൊച്ചുകേരളം എന്ന ആഗോള മലയാളിസമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

നമുക്ക് എത്ര ആലോചിച്ചാലും മനസ്സിലാവാത്ത ഒന്നുണ്ട്. ഹിന്ദുത്വഭീകരര്‍ സ്ഫോടനം നടത്തി കുറ്റം മുസ്ലിംകളുടെ തലയില്‍ കെട്ടിവയ്ക്കുന്ന വൃത്തികെട്ട ദൌത്യമാണു നിര്‍വഹിച്ചുവന്നിരുന്നത്. ഇതിന്റെയെല്ലാം പാപഭാരം ചുമത്തുന്നത് ഇ-മെയില്‍ വിപ്ളവത്തിലൂടെ ജിഹാദികളുടെ അവകാശവാദമുണ്ടാക്കിയാണ്- ഇതു ഹിന്ദുത്വഭീകരന്മാരുടെ സ്ഥിരം തറവേല. ആ തറവേലയ്ക്കു മറ്റൊരു ന്യൂനപക്ഷം നടത്തുന്ന പത്രങ്ങളും മീഡിയകളും എന്തിനു പ്രചാരംകൊടുക്കുന്നുവെന്നാണു മനസ്സിലാവാത്തത്. ഏതോ ഒരു അജ്ഞാത വെബ്സൈറ്റില്‍ വന്ന ലൌ ജിഹാദ് നുണക്കഥ മഹാസത്യമാക്കി പെരുമ്പറയടിക്കാന്‍ മലയാളത്തെ വിളിച്ചുണര്‍ത്തുന്ന സുപ്രധാന വിളംബരക്കാരും സംവരണാദിവിഷയങ്ങളില്‍ മുമ്പ് ന്യൂനപക്ഷങ്ങളോടൊപ്പം നിന്നിരുന്ന മറ്റൊരു പിന്നാക്കപത്രവും എന്തുകൊണ്ട് ഒരുമ്പെട്ടു?
ഓര്‍ത്തുനോക്കുക. ഒരുകാലത്ത് നാലു കെട്ടുന്നവര്‍ എന്ന അപഖ്യാതി മുസ്ലിംകളുടെ തലയില്‍ വച്ചുകെട്ടി വിട്ടത് ഇതേ മാധ്യമങ്ങളായിരുന്നു. 1947കളോടെ ഇന്ത്യാവിഭജനമായിരുന്നു അവരുടെ ചുമലിലെ ഭാണ്ഡക്കെട്ടുകള്‍. പിന്നൊരു ഘട്ടത്തിലവര്‍ വര്‍ഗീയവാദികളായി പരിണമിച്ചു. 80കളില്‍ ത്വലാഖ് ചൊല്ലുന്ന സമുദായമായി മുസ്ലിംകള്‍ മാറി. പെണ്‍കുട്ടികളെ വിദ്യ അഭ്യസിപ്പിക്കാത്തവര്‍ എന്നതായിരുന്നു മറ്റൊരു മുഖമുദ്ര. താടിയും തൊപ്പിയും പര്‍ദയും അപഹസിക്കപ്പെട്ടു. പര്‍ദ പ്രാകൃതത്തിലേക്കുള്ള തിരിച്ചുപോക്കായി പ്രചണ്ഡമായ പ്രചാരണം നടന്നു. ശരീഅത്ത് വിവാദം മറക്കാറായിട്ടില്ല. 90കളില്‍ ഭീകരതയാണു മുസ്ലിംകള്‍ക്കു പതിച്ചുകിട്ടിയ വിഴുപ്പുഭാണ്ഡം.
58ാം വയസ്സില്‍ 16കാരിയെ പരിണയിച്ച തിക്കുറിശ്ശിയടക്കം വാഴ്ത്തപ്പെട്ടപ്പോഴും അമ്പത്തഞ്ചാം വയസ്സിലും 15കാരികളെ കെട്ടിപ്പിടിച്ച് ആടിത്തിമര്‍ക്കുന്നവരെ സൂപ്പര്‍ താരങ്ങളാക്കി നെഞ്ചിലേറ്റിയപ്പോഴും പെണ്‍കുട്ടികളെ നേരത്തേ കെട്ടിച്ചുവിടുന്ന അസംസ്കൃതവസ്തുക്കളായി മുസ്ലിംകളെ കരിതേച്ചുകാണിച്ചു. തമിഴ്നാട്ടില്‍ പെണ്‍കുഞ്ഞുങ്ങളെ പ്രസവിച്ചയുടനെ കൊന്നു കുഴിച്ചുമൂടുമ്പോഴും ഉത്തരേന്ത്യയില്‍ സതിയും ശൈശവവിവാഹങ്ങളും ദേവദാസിക്കൂട്ടങ്ങളും നിലനില്‍ക്കുമ്പോഴും ഇവയ്ക്കു മാന്യതയും 15ാം വയസ്സില്‍ ഏതോ ഒരു പ്രദേശത്തു നടന്ന ഒരു പതിനഞ്ചുകാരിയുടെ വിവാഹവും ഒരു ത്വലാഖും ഒരു ജീവനാംശക്കേസും ആഗോളപ്രതിഭാസമാക്കി ഉയര്‍ത്തിക്കാട്ടുന്നതില്‍ ന്യൂനപക്ഷശത്രുക്കള്‍ വിജയിച്ചുകൊണ്ടിരുന്നു. തല മുഴുവനും ഉടലാകെയും മൂടിപ്പുതച്ചുനടക്കുന്ന രാജസ്ഥാനി സ്ത്രീകളെയും പുറത്തിറങ്ങാത്ത അന്തര്‍ജനങ്ങളെയും കുറിച്ചും അടിമത്തത്തിന്റെ അഞ്ചാം വേദമോതി ഒരേ സ്ത്രീയെ ബഹുപുരുഷവേഴ്ച നടത്തുന്ന നെറികെട്ട സംസ്കാരത്തെപ്പറ്റിയും പറയാത്തവര്‍ പര്‍ദയുടെ കറുത്ത നിറം മാത്രം ചര്‍ച്ചചെയ്യുന്ന പച്ചപ്പരിഷ്കാരികളായി നമ്മെ കൊഞ്ഞനംകാട്ടി. എന്തിനേറെ, മുലക്കച്ചയണിഞ്ഞാല്‍ മുലക്കരം പിരിക്കുകയോ മുലയരിയുകയോ ചെയ്തിരുന്ന ഹീനസംസ്കാരം കുപ്പായമിടാത്തവരും തുണിയുടുക്കാത്തവരുമായി നിലനില്‍ക്കെ, പര്‍ദയുടെ പ്രാകൃതം തേടിയലയുകയായിരുന്നു നമ്മുടെ സാംസ്കാരികപ്രവര്‍ത്തനം. ഏതൊരു കലാപത്തിലും മരിക്കുന്നതും കത്തിച്ചാമ്പലാവുന്നതും മുസ്ലിം ന്യൂനപക്ഷം. എന്നാല്‍, കുറ്റവാളികളും അവര്‍തന്നെയായിത്തീരുന്നു. ഹദ്ദടിയുടെ, ഊരുവിലക്കിന്റെ, അറബിക്കല്ല്യാണങ്ങളുടെ, അറബി പഠിപ്പിക്കുന്ന അന്തര്‍ജനത്തിന്റെ, കഥകളി പഠിക്കാന്‍ പോയ മുസ്ലിംകുട്ടിയുടെ, കൃഷ്ണന്റെ സ്വന്തം രാധയുടെ- അങ്ങനെ എന്തെന്തു കൊടുങ്കാറ്റുകളാണ് മലപോലെ വന്നത്. ഒടുവില്‍ എല്ലാം മഞ്ഞുപോലെ ഉരുകിയൊലിച്ചുപോവുമ്പോള്‍ മാധ്യമങ്ങളൊന്നും ഇക്കാലംവരെ കുമ്പസാരിക്കുന്നതു നമുക്കു കാണാനായിട്ടില്ല.
എന്നാല്‍, ഒന്നു ശ്രദ്ധേയമാണ്. ഇത്തരം പ്രശ്നങ്ങളൊന്നും ക്രൈസ്തവ ന്യൂനപക്ഷവിഭാഗങ്ങളെ ഒരിക്കലും അലട്ടിയിട്ടില്ല. കണ്ഡമാലില്‍ നടന്ന നരാധമത്വമായാലും ഒറീസയില്‍ മിഷനറി സായ്പന്മാരെ ചുട്ടുകൊന്ന സംഭവമായാലും മിന്നല്‍വേഗത്തില്‍ അവ ആഗോളവിവാദങ്ങളായി കുറ്റവാളികളെ ജയിലിലടപ്പിക്കുന്നതു കാണാം. സ്വാതന്ത്യ്രസമരത്തില്‍ വളരെ നേരിയ പങ്കുവഹിക്കുകയോ ബ്രിട്ടീഷുകാരോടൊപ്പം നില്‍ക്കുകയോ ചെയ്ത ഈ വിഭാഗത്തിനു പക്ഷേ, അത്തരമൊരു ദുഷ്പ്പേരില്ല. എന്നാല്‍, സ്വാതന്ത്യ്രത്തില്‍ ജീവന്‍ ബലികൊടുത്ത കൂട്ടര്‍ക്ക് ദുഷ്പ്പേരും വിഭജനത്തിന്റെ പാപഭാരവും ഒടുവില്‍, സ്വാതന്ത്യ്രം ആഘോഷിക്കുന്നതു ഹനിക്കലും ബാക്കി. 
ലൌ ജിഹാദിലൂടെ നാലായിരം പേരെ മതംമാറ്റിയെന്ന് ഹിന്ദു ജാഗ്രതാ വെബ്സൈറ്റില്‍ കാളപെറ്റപ്പോഴേക്കും സുപ്രഭാതഭേരി മുഴക്കണമെങ്കില്‍ ഒരു കാരണവുമുണ്ടായിരിക്കില്ലേ? ഹിന്ദുത്വഭീകരര്‍ വിതച്ചത് കൊയ്യുകയാണ്, ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട മറ്റു ചിലര്‍. ആര്‍.എസ്.എസും വിശ്വഹിന്ദു പരിഷത്തും സനാതന്‍ സംസ്ഥയും അവര്‍ക്കു പുണ്യാളരാണ്. എന്തോരം കൈവെട്ടും കാല്‍വെട്ടും തലവെട്ടും കുതിവെട്ടും നടന്ന നാടാണിത്. എന്നിട്ട് ആര്‍ക്കെങ്കിലും ആരെയെങ്കിലും വേട്ടയാടണമെന്നു തോന്നിയോ? മുഹമ്മദ് നബി(സ)തങ്ങളെ ഏറ്റവും നജ്ജിസായ ഒരു ജന്തുവിന്റെ പേരിട്ടുവിളിച്ച് അപമാനിക്കുക വഴി ഒരു സമൂഹത്തെ ഒന്നടങ്കം പ്രകോപിപ്പിച്ച് തെരുവിലിറക്കി ഒരു കൂട്ടക്കലാപവും കൂട്ട വെടിവയ്പും (ബീമാപ്പള്ളി മോഡല്‍) നടത്തിക്കളയാമെന്നു വ്യാമോഹിച്ചവരില്‍ ഡി.ജി.പി മുതല്‍ താഴോട്ടുള്ള ഏകസ്വരസമൂഹത്തില്‍പ്പെട്ട മുഴുവന്‍ പോലിസ് ഏമാന്മാരും ഉണ്െടന്നാണു കേള്‍ക്കുന്നത്. ഇവരെല്ലാം ഒരേ സമുദായത്തില്‍നിന്നുള്ളവരാവുന്ന ബഹുസ്വര വിചിത്ര മാജിക്കിന്റെ മാന്ത്രിക പ്രഭാവലയത്തില്‍ കണ്ണഞ്ചിപ്പോവുകയാണു നാം.
എന്നിട്ടും പ്രകോപിതരാവാത്ത സമുദായത്തിന് പൂച്ചെണ്ടു നല്‍കുന്നതിനു പകരം മുള്‍ക്കിരീടം സമ്മാനിച്ച് സംപ്രീതരായി നില്‍ക്കുകയായിരുന്നു നാലാം എസ്റേറ്റും മെഗാഫോണുകളും. നബിതങ്ങളെയല്ല, പാണക്കാട് തങ്ങളെപ്പറ്റിയായിരുന്നു പ്രഫ. ജോസഫിന്റെ ചോദ്യാവലി എങ്കില്‍ എന്താവുമായിരുന്നു പുകില്‍ എന്നൊന്ന് ആലോചിക്കുന്നതും നല്ലതാണ്. അപ്പോള്‍ മീഡിയകളുടെ നിലപാടുകളെക്കുറിച്ചും നമുക്കു ഭാവന നടത്താവുന്നതാണ്. ജോസഫ് സംഭവത്തിലും ഹിന്ദുത്വനിലപാടും ക്രൈസ്തവ-മാധ്യമ നിലപാടുകളും സാദൃശ്യപ്പെടുന്നത് യാദൃച്ഛികമാവാനിടയില്ല. ലൌ ജിഹാദ് തന്ത്രം ചീറ്റിപ്പോയതിനു പിറകെയാണ് കൈവെട്ട് കേസ് ആഘോഷിക്കപ്പെട്ടത്. ഇവ തമ്മില്‍ ബന്ധമില്ലെന്നു കരുതുന്നത് മൌഢ്യം. 
പത്തനംതിട്ട സെന്റ് ജോണ്‍സ് കോളജില്‍ രണ്ടു പെണ്‍കുട്ടികള്‍ മുസ്ലിംയുവാക്കളെ പ്രണയിച്ചതോടെ തുടങ്ങിയ ലൌ വിരുദ്ധ മാധ്യമ ജിഹാദ് പക്ഷേ, നൂറുകണക്കിനു മുസ്ലിം കുട്ടികളെ ആരൊക്കെയോ പ്രണയിച്ച് വിവാഹം കഴിച്ചപ്പോഴോ അവരെ ചുവന്ന തെരുവില്‍ വില്‍പ്പന നടത്തിയപ്പോഴോ ആഭരണങ്ങളും ചാരിത്യ്രവും മോഷ്ടിച്ച് തെരുവില്‍ തള്ളിയപ്പോഴോ സെന്‍സേഷനല്‍ ഉറഞ്ഞുതുള്ളലുകള്‍ നടത്തിയില്ലെന്നതു ശ്രദ്ധേയമാണ്. ഇതേ ഹിന്ദുത്വ വെബ്സൈറ്റ് ഭാഷ്യം പച്ചയായി വിളിച്ചുപറഞ്ഞ ഒരു മുഖ്യമന്ത്രിയും നമുക്കുണ്ടായിരുന്നു. കോടതി തിരുത്തിയിട്ടും തിരുത്താത്ത വി എസ് അച്യുതാനന്ദന്‍ ഇപ്പോള്‍ മാപ്പുപറഞ്ഞിട്ട് കാര്യമൊന്നുമില്ല. വിതയ്ക്കേണ്ട അപകടങ്ങള്‍ അദ്ദേഹം നേരത്തേ വിതച്ചുകഴിഞ്ഞു.
കേരളത്തില്‍ വര്‍ഗീയകലാപം പടച്ചുവിടാനുള്ള ബോധപൂര്‍വ നീക്കങ്ങള്‍ക്കു കൂട്ടുനിന്ന മാധ്യമങ്ങള്‍ സാമാന്യ മാധ്യമമര്യാദകളുടെ നഗ്നലംഘനം നടത്തിയപ്പോള്‍ ഒരു സാംസ്കാരികനായകന്റെയും ധാര്‍മികരോഷമുണര്‍ന്നില്ല. ഹിന്ദു-ക്രൈസ്തവ പെണ്‍കുട്ടികളുമായി എല്ലാ സൌഹൃദങ്ങളും അവസാനിപ്പിക്കേണ്ടിവരുകയോ പഠനം തന്നെ നിര്‍ത്തേണ്ടിവരുകയോ ചെയ്തവരെക്കുറിച്ചും ആര്‍ക്കുമില്ല ഉല്‍ക്കണ്ഠ. മംഗലാപുരത്ത് ഈ പേരില്‍ ആട്ടിയോടിക്കപ്പെട്ട വിദ്യാര്‍ഥികളുടെ കണക്കുമില്ല.
ചിത്രത്തിന് കടപ്പാട് : http://lovejihadkerala.blogspot.com/
പത്തനംതിട്ട കോളജിലെ പ്രണയിച്ച യുവതികള്‍ ഇന്ന് എവിടെയെന്ന് എന്തേ ഒരു ചാനലിന്റെ പാപ്പരാസികളും അന്വേഷിക്കാത്തത്? ആ പെണ്‍കുട്ടികള്‍ ജീവിച്ചിരിപ്പുണ്േടാ? എങ്കില്‍ എവിടെ? എങ്ങനെ?
ലൌ ജിഹാദ് എന്ന നുണബോംബ് സ്ഫോടനം വഴി സംസ്ഥാനത്തുടനീളം സൃഷ്ടിച്ച അസ്ക്യതയുടെ, പരമതവിദ്വേഷത്തിന്റെ വിത്തുകള്‍ പൊട്ടിമുളച്ച് തൈ ആയി കുലച്ചുനില്‍ക്കുകയാണ്. ഏതു നിമിഷവും വിളവെടുക്കാന്‍ പാകത്തില്‍ നില്‍ക്കുന്നു അത്. ധര്‍മബോധവും പത്രധര്‍മവും തരിമ്പെങ്കിലും അക്ഷരാഗ്നിക്കുള്ളില്‍ ചെപ്പിലടച്ചു സൂക്ഷിക്കുന്നുണ്െടങ്കില്‍ മുഖ്യധാരാ മുത്തശ്ശിമാരും മുത്തച്ഛന്‍മാരും ഒരു നിമിഷമൊന്നു നിവര്‍ന്നുനിന്ന് നെഞ്ചത്തു കൈവച്ചു പറയാമോ, ഞങ്ങളിതാ കുമ്പസാരിക്കുന്നുവെന്ന്. അല്ലെങ്കില്‍, യേശുവിനെ കുരിശിലേറ്റാന്‍ വിധിച്ച ബറാബസുമാരെപ്പോലെ ഒരു തൊട്ടി വെള്ളം വരുത്തി കൈകഴുകൂ; എന്നിട്ട് പറയൂ, ഞങ്ങള്‍ക്കീ രക്തത്തില്‍ പങ്കില്ലെന്ന്. അങ്ങനെയായിരുന്നല്ലോ യേശുദേവ കുരിശാരോഹണം. യേശു കുറ്റം ചെയ്തുവോ എന്നു വിചാരണ നടത്തിയിട്ടല്ലല്ലോ കുരിശില്‍ തറയ്ക്കാന്‍ വിധിച്ചത്. ഭൂരിപക്ഷഹിതത്തിനു വിപരീതമായി വെള്ളിക്കാശുകള്‍ കൈപ്പറ്റി അംഗുലീപരിമിതരായ ചില പരിഷകള്‍ (ഇന്നത്തെ മാധ്യമവിചാരണക്കാരുടെ അന്നത്തെ റോള്‍ അഭിനയിച്ച കൂട്ടര്‍) യേശുവിനെ കുരിശിലേറ്റുക എന്ന മുദ്രാവാക്യം വിളിക്കുകയായിരുന്നു. പരസ്യപ്രചാരണത്തിന്റെ ഇത്തരം ഹീനതന്ത്രങ്ങള്‍ക്കു വഴങ്ങിയാണ് ബറാബസുമാര്‍ യേശുവിനെ കുരിശിലേറ്റിയത്. പക്ഷേ, അവര്‍ വെള്ളം വരുത്തി കൈകഴുകി ഈ രക്തത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്നു പ്രഖ്യാപിച്ചു.
ചിത്രത്തിന് കടപ്പാട് : http://lovejihadkerala.blogspot.com/
മലയാളത്തിലെ മഹാന്മാരായ പത്രസുഹൃത്തുക്കളേ, ആദരണീയരായ പത്രാധിപന്മാരേ, അത്രയെങ്കിലും ചെയ്യാനോ കുമ്പസാരിക്കാനോ നിങ്ങള്‍ തയ്യാറുണ്േടാ?
ഇല്ലാത്ത കവര്‍ച്ച നടന്നതായി സ്കൂപ്പ് വാര്‍ത്ത സൃഷ്ടിച്ച റിപോര്‍ട്ടറെ പുറത്താക്കിയ ലോകത്തെ ഏറ്റവും വലിയ പത്രമായ ന്യൂയോര്‍ക്ക് ടൈംസിന്റെ പത്രാധിപര്‍ മാത്രമല്ല, പത്രാധിപസമിതി അംഗങ്ങള്‍ ഒന്നടങ്കം രാജിവച്ചിട്ട് ഏതാണ്ടിപ്പോള്‍ അഞ്ചുവര്‍ഷമാവുന്നു. അത്രയൊന്നും ലോക മലയാളവായനക്കാര്‍ ആഗ്രഹിക്കുന്നില്ല. മതസൌഹാര്‍ദം തകര്‍ത്ത് സംസ്ഥാനത്ത് വര്‍ഗീയകലാപമുണ്ടാക്കാനുള്ള ഹീനതന്ത്രത്തിനു കൂട്ടുനിന്ന നിങ്ങളുടെ റിപോര്‍ട്ടര്‍മാരുടെ പേരില്‍ ഒരു ചെറിയ നടപടിയെടുത്ത് മാതൃക കാണിക്കാനുള്ള സാമാന്യമായ ആര്‍ജവം നിങ്ങള്‍ക്കുണ്െടങ്കില്‍ കേരളത്തിന്റെ മനസ്സാക്ഷി നിങ്ങളുടെ നിരപരാധിത്വം സമ്മതിച്ചുതരും.
(അഹ്മദ് ശരീഫ് പി, തേജസ്‌ ദിനപത്രം,  ജനുവരി 7, 2012.)

തുടര്‍ വായനക്ക്

In the name of Love : a Documentary on Love Jihad in Kerala

http://www.youtube.com/watch?v=-NRUprByAHE

Representation of Religious and Caste Minorities in Malayalam Media
Indian Womens Press Corps
http://rajiraouf.wordpress.com/tag/manorama/  

Manorama and Blackmoney
http://socialistplatform.blogspot.com/2011/02/manorama-familys-arun-mammen-in-list-of.html 

"Dont we need a newspaper act here under which reporters and newspaper editors will be send to jail for publishing factual mistakes, even if they are in reported speech. Love Jihad was such a nonsense."  Kenney Jacob

http://www.kenneyjacob.com/2009/11/24/it-act-is-there-how-about-a-newspaper-act/ 

WikiPedia biased article edited by Sanghparivar on Love Jihad
http://en.wikipedia.org/wiki/Love_Jihad

 

2011, ഡിസംബർ 4, ഞായറാഴ്‌ച

മാധ്യമ പ്രവര്‍ത്തക മുഖം മൂടികള്‍



'സംഘ പരിവാര ഭീകരത', ഇന്നാട്ടിലെ  ചാനലുകളില്‍ 'ദേശ സ്നേഹ'മായി പ്രകീര്തിക്കപെടാന്‍ എന്താണ് കാരണം?


അത് അറിയണമെങ്കില്‍ മാധ്യമ പ്രവര്‍ത്തകരുടെ വ്യക്തി ജീവിതം കൂടെ അന്വേഷിക്കണം.  ദില്ലിയിലെ പല കേമന്‍ സംഘ പരിവാര ഭീകരരുമായി  ചേര്‍ന്ന് ശ്രീരാമ സേന എന്ന ഫാസിസ്റ്റ് സംഘത്തെ നിര്‍മിച്ചു നടത്തി കൊണ്ട് പോകുന്നവരില്‍, ഒരു ഫെയ്സ് ബുക്ക്‌ മല്ലു ആയ 'മാധ്യമ സന്യാസി' കൂടെ ഉണ്ടെന്നു ദില്ലി പോലിസ് കണ്ടെത്തിയിരിക്കുന്നു.


'രാഹുല്‍  ഈശ്വര്‍' എന്ന  സോഫ്റ്റ്‌ മുഖം മൂടിയണിഞ്ഞ  കേരളത്തിലെ ഈ  ഹിന്ദു തീവ്രവാദി  കല്യാണം കഴിച്ചത്  'സുര്യ ടിവി' എന്ന പരിപ്പുവട ചാനലില്‍ വളിപ്പ് അടിച്ചു പാട്ട് കേള്പിച്ചിരുന്ന  ഒരു അവതാരികയെ ആണ്.  വിപ്ലവ ചാനലില്‍ കൂടെയാണ്  ഈ സുശീല ഇപ്പോള്‍ മലയാളികളെ വാചകമടിച്ചു സുഖിപ്പിക്കുന്നത് എന്നത് വേറെ കഥ.  അവതാരികയെ വിവാഹം കഴിക്കുന്നത്‌ അടക്കം, മാധ്യമങ്ങളില്‍  മുഖം കാണിക്കാന്‍ സംഘ പരിവാരികള്‍ക്ക്  എന്തെല്ലാം കുറുക്കുവഴികള്‍ !  

എന്നാല്‍ കേരളത്തിലെ ടി വി ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കുന്ന 'രാഹുല്‍ ഈശ്വര്‍' എന്ന ഈ സുന്ദരന്‍ ബാല ഭാസ്കരന്‍  ചില്ലറക്കാരന്‍ അല്ലെന്ന്നു ദില്ലി പോലിസ് കണ്ടെത്തിയിരിക്കുന്നു. ഇന്ത്യയിലെ പ്രമുഖ ഫാസിസ്റ്റ് തീവ്രരുമായി ആണ് 'രാഹുല്‍ ഈശ്വര്‍'  എന്ന ചോട്ടാ തന്ത്രിക്കു ബന്ധം.  പക്ഷെ കേരള പോലിസ്, മുഖ്യ മലയാള മാധ്യമങ്ങള്‍  എന്നിവ വാര്‍ത്ത അറിഞ്ഞിട്ടില്ല. രാഹുല്‍ ഗാന്ധിയെ പോലെ നല്ല ഒരു യുവാവ് ആണ് 'രാഹുല്‍ ഈശ്വര്‍' എന്നാണു പലരുടെയും വിചാരം.


സംഘ പരിവാര തീവ്രവാദികള്‍ ഇപ്പോള്‍ പേരില്‍ പോലും ദ്രാവിഡ നാമം മാറ്റുന്നുണ്ട്.  ശബരിമല തന്ത്രി കണ്ടര് മഹേശ്വരരുടെ  മകളുടെ മകന്‍  രാഹുലന്‍ എന്ന  പൂച്ച സന്യാസി, 'രാഹുല്‍ ഈശ്വര്‍' എന്ന ആര്യ നാമം സ്വീകരിച്ചു ദീക്ഷയുമായി ദില്ലി വാസം തുടങ്ങിയത് ദേശീയ ഹിന്ദു ഭീകരവാദ സേനകളില്‍ ആളാകാന്‍ ആയിരിക്കണം.

ആര്യ നാമങ്ങള്‍ പലപ്പോഴും അവസാനിക്കുന്നത് 'ര്‍'. പക്ഷെ ദ്രാവിഡ നാമങ്ങള്‍ 'ന്‍'. ദേശീയ സാഹിത്യത്തില്‍ അറിയപ്പെടാനായി "സുകുമാര്‍ അഴീകോട് " എന്ന് പേര് മാറ്റിയ ഒരു 'സുകുമാരന്‍' നമ്മുടെ ഇടയില്‍ ജീവിക്കുന്നുണ്ട് താനും.


അത് പറയുമ്പോള്‍ മറ്റൊരു കാര്യം കൂടെ ഓര്മ വരുന്നു. "പങ്കജാക്ഷന്‍ മകന്‍ ബിജുമോന്‍" എന്ന ഒരു മാധ്യമ പ്രവര്‍ത്തകനെ മലയാളികള്‍ അറിയില്ല. എന്നാല്‍ "ബിജു പങ്കജ് " എന്ന താളമുള്ള നാമവുമായി ഏഷ്യാനെറ്റില്‍ ജോലി ചെയ്യുന്ന ഒരുത്തനെ നമ്മില്‍ പലരും അറിയും. സംശയിക്കേണ്ട. ഇത് രണ്ടും ഒരാള് താന്‍.  അങ്ങിനെ "ബിജു പങ്കജ് " എന്ന പങ്കജാക്ഷന്‍ മകന്‍ ബിജുമോന്‍, ചുണ്ട് തുറക്കാതെ കടിച്ചു പിടിച്ചു മലയാളം പറഞ്ഞു ദേശ സ്നേഹ വാര്‍ത്ത കൊണ്ട്  നമ്മെ കോരി തരിപ്പിച്ചു കൊണ്ടേയിരിക്കുന്നു. യെദിയൂരപ്പയെ പുണ്യവാളന്‍ ആക്കാനും മഅദനിയെ ഭീകരന്‍ ആക്കാനും ഇയാള്‍ ബാംഗ്ലൂരില്‍ നിന്ന് റിപ്പോര്‍ട്ട്‌ ചെയ്യാറുണ്ട്. അദ്ദേഹം പ്രധാനമായും റിപ്പോര്‍ട്ട്‌ ചെയ്യുന്ന വാര്‍ത്തകള്‍ ഭീകരവാദ തീവ്രവാദവുമായി ബന്ധപ്പെട്ടാകുന്നത് എന്ത് കൊണ്ടായിരിക്കും?


സന്ഘപരിവാര്വുമായി ബന്ധമില്ലാത്ത എത്ര പേര്‍ മാധ്യമ പ്രവര്‍ത്തകരായി ഇന്നാട്ടില്‍ ഉണ്ട്? എല്ലാ മാധ്യമ പ്രവര്‍ത്തകരും സംഘ പരിവാരികള്‍ അല്ല. എന്നാല്‍ എല്ലാ സംഘ പരിവാരികളും മാധ്യമ പ്രവര്‍ത്തകര്‍ ആണ്.

ഇന്ത്യ വിഷനിലെ  ജയ ശങ്കരന്‍ എന്ന 'ജയശങ്കര്‍'  വക്കീലിന് താടി വടിക്കാന്‍ ഒരു ബ്ലേഡ് സംഭാവന ആയി അയച്ചാല്‍ ഞാനും ഒരു  ഭീകരന്‍ ആയി മാറുമോ എന്നൊരു ശങ്ക. അദ്ദേഹം നല്ല ഒരു 'സനാതന' പത്ര പ്രവര്‍ത്തകന്‍ ആണെങ്കിലും താടി വടിക്കാന്‍ ആരെങ്കിലും ഒരു ബ്ലേഡ് കൊടുക്കേണ്ട ഗതിയിലാണ്.


മിഡ് ഡെ’ പത്രത്തിലെ പ്രമുഖ ക്രൈം റിപ്പോര്‍ട്ടര്‍ ജെ ഡെ  കൊല്ലപെട്ടപ്പോള്‍  അറസ്റ്റിലായതു  പത്രപ്രവര്‍ത്തക ജിഗ്ന വോറയാണെന്ന് അറിയുമ്പോള്‍,  മാധ്യമ പ്രവര്‍ത്തകരുടെ സ്വകാര്യ ജീവിതം മാധ്യമ പ്രവര്‍ത്തനത്തിന്റെ ബാല പാഠം പഠിക്കുന്ന വിദ്യാര്തികള്‍ക്ക് ഒരു "അന്വേഷണാത്മക പത്രവര്തനതിനു" നല്ലൊരു വിഷയമായി വരേണ്ടതുണ്ട്. ഇത്ര പെട്ടെന്ന് സമ്പന്നര്‍ ആകാന്‍ നമ്മുടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് എങ്ങിനെ കഴിയുന്നു?  വികിലീക്സ് പോലെ മാധ്യമ പ്രവര്‍ത്തകരുടെ അധോലോക ബന്ധങ്ങളും  സ്വകാര്യ ജീവിതവും ഇനി പുറത്തു വരുന്നത് ഇലക്ട്രോണിക് മീഡിയ യിലൂടെ ആയിരിക്കും. ജാഗ്രതൈ.  കാരണം അവ ഒരൊറ്റ മാധ്യമ സ്ഥാപനവും പ്രസിദ്ധീകരിക്കില്ല.  

കേരളത്തിലെ മാധ്യമ തമ്പ്രാക്കള്‍ ആരൊക്കെയാണ്? ഡൌണ്‍ലോഡ് ചെയ്തു കാണുക. www.prd.kerala.gov.in/mp.pdf

2011, ഫെബ്രുവരി 15, ചൊവ്വാഴ്ച

മാധ്യമങ്ങള്‍ കാണാതെപോയ സുപ്രിംകോടതിവിധി

അല്‍ ഉമ്മ തലവന്‍ ബാഷ
1993 ആഗസ്ത് എട്ടിന് ചെന്നൈയിലെ ആര്‍.എസ്.എസ്. ഹെഡ് ക്വാട്ടേഴ്സില്‍ ബോംബ് പൊട്ടിക്കുകയും അതുവഴി 11 പേര്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ ശിക്ഷിക്കപ്പെട്ട മൂന്നു മുസ്ലിം ചെറുപ്പക്കാരെ സുപ്രിംകോടതി ഈയിടെ വിട്ടയച്ചു.  പക്ഷേ, ഈ വിധി വലിയ ചര്‍ച്ചകളൊന്നുമില്ലാതെ മാധ്യമങ്ങള്‍ ഒതുക്കി. ഇങ്ങനെ കുറ്റവിമുക്തരാക്കപ്പെടുന്നവരുടെ കാര്യത്തില്‍ സവര്‍ണപൊതുബോധത്തിന്റെ മാറാപ്പു പേറുന്ന പൊതുസമൂഹവും മാധ്യമങ്ങളും നിസ്സംഗത തുടരാന്‍ തന്നെയാണിട. മലേഗാവ് കേസിന്റെ പേരില്‍ തുറുങ്കിലുള്ള മുസ്ലിം ചെറുപ്പക്കാരോടു ഗുണാത്മകമായി സംവദിക്കാന്‍ പോലും അറച്ചുനില്‍ക്കുകയാണല്ലോ ഇപ്പോഴും ഈ പൊതുബോധം.


1993 ആഗസ്ത് എട്ടിനാണു കേസിനാസ്പദമായ സംഭവം ഉണ്ടാവുന്നത്. 1992 ഡിസംബര്‍ ആറിന്റെ ബാബരിധ്വംസനത്തോടനുബന്ധിച്ചു മുസ്ലിംഭീകരവാദികള്‍ ഹിന്ദുസംഘടനകള്‍ക്കെതിരേ പ്രതിഷേധമുയര്‍ത്തിയ നിരവധി സംഭവങ്ങളില്‍ ഒന്നാണിതെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. ചെന്നൈയിലെ ആര്‍.എസ്.എസ്. ആസ്ഥാനത്തു പ്രതികള്‍ ബോംബ് വയ്ക്കുകയും സ്ഫോടനത്തില്‍ 11 പേര്‍ വധിക്കപ്പെടുകയും ചെയ്തുവെന്നും കേസുണ്ടായിരുന്നു. ആകെ 18 പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. ബാഷ, പളനിബാബ, ഇമാം അലി എന്നിവരൊക്കെ ഉള്‍പ്പെട്ടതായിരുന്നു പ്രതിപ്പട്ടിക. കേസില്‍ വിധി വരുന്നതിനുമുമ്പുതന്നെ 1997ല്‍ പളനിബാബയും 2002ല്‍ ഇമാം അലിയും കൊല്ലപ്പെട്ടു. ടാഡ കോടതിയിലായിരുന്നു കേസിന്റെ വിചാരണ. ആര്‍.ഡി.എക്സ്. ഉപയോഗിച്ചു നടത്തിയ ദക്ഷിണേന്ത്യയിലെ ആദ്യത്തെ സ്ഫോടനമെന്നു ടാഡ കോടതി ജഡ്ജി ടി. രാമസ്വാമിയുടെ പരാമര്‍ശം. 505 പേജ് വരുന്ന വിധിന്യായത്തില്‍ മൂന്നു പ്രതികള്‍ക്കു ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ടു.


കേസിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച സുപ്രിംകോടതി പ്രതികളെ വെറുതെവിടുകയാണു ചെയ്തത്. പ്രോസിക്യൂഷന്‍ തന്ത്രപൂര്‍വം മെനഞ്ഞ കെട്ടുകഥയുടെ മര്‍മത്തിലാണു സുപ്രിംകോടതിയുടെ ചുറ്റിക ആഞ്ഞുപതിച്ചത്. ജലാറ്റിന്‍ ഉപയോഗിച്ചു നടത്തപ്പെട്ടുവെന്നു പറയുന്ന സ്ഫോടനത്തിന്റെ അവശിഷ്ടങ്ങളിലൊന്നും തന്നെ അതിന്റെ അംശങ്ങള്‍ കാണാനായില്ലെന്ന ശാസ്ത്രീയപരീക്ഷണഫലമാണു കോടതി പരിഗണിച്ചത്. സംഭവസ്ഥലത്തുനിന്നു ശേഖരിച്ച 30 ലോറി നിറയെ വരുന്ന അവശിഷ്ടങ്ങള്‍ സെന്‍ട്രല്‍ ഫോറന്‍സിക് ലബോറട്ടറിയിലാണു പരിശോധനയ്ക്കു വിധേയമാക്കിയത്.


ഗുഡിയതാമില്‍ നിന്നു സ്ഫോടനത്തിനായി പ്രതികള്‍ 13 കിലോ ജലാറ്റിന്‍ വാങ്ങിയെന്നു പ്രോസിക്യൂഷന്‍ ആരോപിച്ചെങ്കിലും അതിനു പിന്നീടെന്തു സംഭവിച്ചുവെന്നു പറയുന്നില്ല. ശവശരീരങ്ങളിലും വസ്ത്രങ്ങളിലും കെട്ടിടഭാഗങ്ങളിലുമെല്ലാം ആര്‍.ഡി.എക്സിന്റെ അംശങ്ങളാണു കണ്െടത്താന്‍ സാധിച്ചത്. ജലാറ്റിന്റെ യാതൊരു സൂചനയും കണ്െടത്താനായില്ല. ജലാറ്റിനല്ലാതെ മറ്റൊരു സ്ഫോടകവസ്തുവിനെക്കുറിച്ചും പ്രതികള്‍ കുറ്റസമ്മതം നടത്തുകയുമുണ്ടായില്ല. പോലിസിനാവട്ടെ, മറ്റു സ്ഫോടകവസ്തുക്കളിലേക്കു നയിക്കുന്ന തെളിവുകളൊന്നും ഹാജരാക്കാനും കഴിഞ്ഞില്ല.


ആര്‍.ഡി.എക്സിനെക്കുറിച്ചുള്ള ചോദ്യം ഉയര്‍ന്നുവരാനുള്ള സാധ്യത പക്ഷേ, കുതന്ത്രശാലികളായ അന്വേഷണോദ്യോഗസ്ഥര്‍ നേരത്തേ പ്രതീക്ഷിച്ചിരുന്നു. അതിനവര്‍ തങ്ങളുടെ ബുദ്ധിയിലുദിച്ച 'മഹത്തായ' ഉത്തരം കണ്െടത്തി അവതരിപ്പിക്കുകയും ചെയ്തു. ഇമാം അലിക്കും മുഷ്താഖ് അഹ്മദിനും മാത്രമേ ഇതിനെക്കുറിച്ച് അറിയാവൂ എന്നാണവര്‍ ബോധിപ്പിച്ചത്. ഇമാം അലി അന്വേഷണത്തിനിടെ കൊല്ലപ്പെട്ടു. മുഷ്താഖ് അഹ്മദിനെ പിടികൂടാന്‍ സാധിച്ചതുമില്ല. തന്ത്രപരമായ പ്രോസിക്യൂഷന്‍ നീക്കത്തെ മുഖവിലയ്ക്കെടുക്കാന്‍ സുപ്രിംകോടതി തയ്യാറായില്ല.


പ്രതികള്‍ വാങ്ങിയെന്നു പറയുന്ന സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചില്ല; ഉപയോഗിച്ച സ്ഫോടകവസ്തുക്കള്‍ വാങ്ങിയതായി തെളിവുമില്ല. എന്നിട്ടും മൂന്നു പ്രതികള്‍ ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ടു വര്‍ഷങ്ങളോളം ജയിലില്‍ കഴിയേണ്ടിവന്നു. അന്വേഷണത്തിനിടെ, കൊടുംഭീകരവാദിയായി മുദ്രയടിക്കപ്പെട്ട ഇമാം അലിക്കും പളനിബാബയ്ക്കും ജീവന്‍ തന്നെ നല്‍കേണ്ടിവന്നു.


അബൂബക്കര്‍ സിദ്ദീഖ്, റഫീഖ് അഹ്മദ്, ഹൈദര്‍ അലി തുടങ്ങിയവരെ വിട്ടയച്ചുകൊണ്ടു സുപ്രിംകോടതി ജഡ്ജിമാരായ സുദര്‍ശന്‍ റെഡ്ഡി, എസ്.എസ്. നിജ്ജാര്‍ എന്നിവരുടെ വിധി പുറത്തുവന്നെങ്കിലും ആശങ്കയുണര്‍ത്തുന്ന ഒരു ചോദ്യം ബാക്കിനില്‍ക്കുന്നുണ്ട്. 1993ല്‍ ചെന്നൈ ആര്‍.എസ്.എസ്. ആസ്ഥാനം തകര്‍ക്കാനും 11 പേരെ വധിക്കാനും ഇടയാക്കിയ സ്ഫോടനത്തിനുപയോഗിച്ച ആര്‍.ഡി.എക്സ്. എവിടെനിന്നു വന്നു?


തങ്ങളുടെ മുന്നിലെത്തുന്ന കേസിന്റെ ന്യായാന്യായങ്ങള്‍ സംബന്ധിച്ചു വിധികല്‍പ്പിക്കേണ്ട ബാധ്യത മാത്രമേ കോടതികള്‍ക്കുള്ളൂ. പക്ഷേ, ഇന്ത്യയുടെ ഭാവിയില്‍ ഉല്‍ക്കണ്ഠയുള്ള പൌരസമൂഹത്തിന് ഇതിനേക്കാളേറെ ബാധ്യതയുണ്ട്. അടിക്കടി ഭീകരവാദികളാക്കപ്പെടുന്ന മുസ്ലിം സമുദായത്തിനാവട്ടെ, നിലനില്‍പ്പിനു പോലും ഈ അന്വേഷണം ഉപകാരപ്പെടും. പ്രത്യേകിച്ച്, മലേഗാവ്, മൊദാസ സ്ഫോടനകഥകളും അസിമാനന്ദ മൊഴികളും ഞെട്ടിച്ചുകൊണ്ടിരിക്കെ ആര്‍.ഡി.എക്സിന്റെ വരവ് അന്വേഷിച്ചാല്‍ ദക്ഷിണേന്ത്യയിലെ അസിമാനന്ദമാരെ കണ്െടത്തി പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞേക്കും. പക്ഷേ, പ്രമാദമായ കേസിലെ പ്രതിയായ സുരേഷ് നായരെ തിരയാന്‍ തയ്യാറല്ലെന്ന ധാര്‍ഷ്ട്യത്തില്‍ അടയിരിക്കുന്ന ഭരണകൂടങ്ങള്‍ക്ക് ഇത്തരം ബാധ്യത നിര്‍വഹിക്കാന്‍ കഴിയുമെന്ന വിശ്വാസം വലിയൊരളവോളം മൂഢത തന്നെയാവും.  


എം.എം. റഫീഖ്, 1 ഫെബ്രുവരി  2011 , തേജസ്‌ വാരിക                

2011, ഫെബ്രുവരി 8, ചൊവ്വാഴ്ച

ഏഷ്യാനെറ്റ്‌ മുതലാളി കന്നഡ പ്രഭയില്‍ ആധിപത്യം നേടുന്നു

കര്‍ണാടകത്തിലെ നാലാം സ്ഥാനത്ത് നില്‍കുന്ന 'കന്നഡ പ്രഭ' പത്രത്തില്‍ ഏഷ്യാനെറ്റ്‌ മുതലാളിയും  കര്‍ണാടകത്തില്‍ നിന്നും ബി ജെ പി വിജയിപ്പിച്ചു  കയറ്റിയ രാജ്യ സഭ അംഗവുമാക്കിയ രാജീവ് ചന്ദ്രശേഖര്‍ തന്റെ  ഓഹരി വിഹിതം കൂടി കൊണ്ട് വരുന്നതായി 'ചുര്‍ മൂര്‍' റിപ്പോര്‍ട്ട്‌ ചെയ്യുന്നു.  ചെറിയൊരു  ഓഹരി എടുത്തു കയറി പറ്റിയ ഏഷ്യാനെറ്റ്‌ മുതലാളിയുടെ  ജുപിടര്‍ ഗ്രൂപ്പ്‌ ഇപ്പോള്‍ 48 ശതമാനം 'കന്നഡ പ്രഭ' ഓഹരി കയാളുന്നുവേന്നും അത്  ജൂണ്‍ മാസത്തോടെ  76  ശതമാനം ആകുമെന്നും റിപ്പോര്‍ട്ട്‌. 

ടി പി ജി നമ്പ്യാര്‍ എന്ന ബി പി എല്‍ ഫോണ്‍ സ്ഥാപകന്റെ മകള്‍  അഞ്ജു നമ്പ്യാരെ വിവാഹം കഴിച്ച  രാജീവ് ചന്ദ്രശേഖര്‍, പിന്നീട്  നമ്പ്യാരെ  നിയമ കുരുക്കില്‍  ഒതുക്കി ബി പി എല്‍ പിടിച്ചെടുത്ത പാരമ്പര്യമുള്ള ആളാണ്‌. 

രത്തന്‍ ടാറ്റ എന്ന പാഴ്സിക്ക്  2 ജി അനുമതി കിട്ടിയതില്‍ രാജീവ് ചന്ദ്രശേഖര്‍ ഉടമസ്ഥനായ ജുപിടെര്‍ ഗ്രൂപിന് കലി കയറിയിരിക്കുന്നു. ഇപ്പോള്‍ പ്രമാദമായ 2 ജി സ്പെക്ട്രം അഴിമതി വാര്‍ത്ത മാധ്യമങ്ങളില്‍  ബി ജെ പി ക്ക് വേണ്ടി ഉയര്‍ത്തി കൊണ്ട് വന്ന രാജീവ് ചന്ദ്രശേഖര്‍ യഥാര്‍ത്ഥത്തില്‍ അയാളുടെ ബിസിനസ്‌ താല്പര്യങ്ങള്‍ക്ക് വേണ്ടി നില കൊള്ളുന്ന ഒരു സവര്‍ണ ചാണക്യന്‍ ആണ്. അതിനു പറ്റിയ പാര്‍ടി ആയി അയാള്‍ ബി ജെ പി യെ കണ്ടു.  ബി ജെ പി പാര്‍ടിയുടെ അടുത്ത പത്തു വര്‍ഷത്തെ നയ പരിപാടികള്‍ നടത്താന്‍ തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയുടെ അധ്യക്ഷന്‍ കൂടെയാണ്  രാജീവ് ചന്ദ്രശേഖര്‍.


മനോജ്‌ കുമാര്‍ സന്താലിയ എന്ന മറ്റൊരു സംഘ അനുകൂല വ്യവസായിയുടെ കീഴിലുള്ള ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്‌ ഗ്രൂപ്പിന്റെ ഭാഗമാണ് കന്നഡ പ്രഭ. കര്‍ണാടകത്തിലെ നിരവധി വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമായ വാര്‍ത്തകള്‍ ഈ പത്രത്തിലൂടെ സംഘ പരിവാരം നിര്‍മിക്കുന്നതാണ്.  കര്‍ണാടകയില്‍ നിന്നുള്ള ബി ജെ പി  കേന്ദ്ര മന്ത്രിയായിരുന്ന  അനന്ത് കുമാറിന്റെ സ്പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ ആയി പ്രവര്‍ത്തിച്ച  വിശ്വേശ്വര്‍ ഭട്ട്  എന്ന ആര്‍ എസ് എസ് അനുകൂലി  കന്നഡ പ്രഭയുടെ പുതിയ എഡിറ്റര്‍ ആയി ചുമതല എടുത്തു കഴിഞ്ഞു.  വിജയ്‌ കര്‍ണാടക എന്ന മറ്റൊരു പത്രത്തിലായിരുന്നു  വിശ്വേശ്വര്‍ ഭട്ട്  2008 വരെ ജോലി ചെയ്തിരുന്നത്.

കൂടുതല്‍ വാര്‍ത്ത ഇവിടെ കാണാം

2011, ഫെബ്രുവരി 1, ചൊവ്വാഴ്ച

ഒളികാമറയുടെ രാഷ്ട്രീയ അജണ്ടകള്‍

എം കെ മുനീര്‍
മാധ്യമപ്രവര്‍ത്തകര്‍ സമാര്‍ജിക്കുന്ന പുതിയ ഉല്‍പ്പാദന ഉപകരണങ്ങളും രീതിശാസ്ത്രവും വിസ്മയാവഹങ്ങളും വമ്പിച്ച പുതുമയും വിസ്ഫോടനാത്മകവും ദൂരവ്യാപകവുമായ ഫലങ്ങളുളവാക്കാന്‍ പോന്നതുമാണ്. 2007 നവംബര്‍ ലക്കം തെഹല്‍കയില്‍ ആശിഷ് ഖേതാന്‍ 'രണ്ടു ലോകങ്ങള്‍ക്കിടയിലെ സഞ്ചാരി' എന്ന പേരിലെഴുതിയ ഒരനുഭവക്കുറിപ്പുണ്ട്. തന്റെ ഷര്‍ട്ടിലൊളിപ്പിച്ച ഒളികാമറയുമായി ഗുജറാത്ത് വംശഹത്യയുടെ പ്രതികളെ നേരിടുന്ന സ്തോഭജനകമായ വിവരണമാണത്. ഒരു അന്വേഷണാത്മക പത്രപ്രവര്‍ത്തകന്റെ സാഹസികത മുറ്റിയ ആ സ്റിങ് ഓപറേഷന് മുന്നേ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലെ നരേന്ദ്രമോഡിയുടെ പങ്ക് അദ്ദേഹം തന്നെ മറ്റൊരു സ്്റ്റിങ് ഓപറേഷനിലൂടെ പുറത്തുകൊണ്ടുവന്നിരുന്നു. ഒരുഘട്ടത്തില്‍ ആശിഷ് ഖേതാന്‍ പിടിക്കപ്പെടുമോ എന്ന ഉദ്വേഗജനകമായ വിവരണമുണ്ടതില്‍. തെഹല്‍ക നടത്തിയ അന്വേഷണങ്ങള്‍ ഇന്ത്യയിലെ പത്രപ്രവര്‍ത്തനചരിത്രത്തില്‍ സുവര്‍ണലിപികളില്‍ രേഖപ്പെടുത്തിയതാണ്.
എന്നാലെപ്പോഴും ഒളികാമറകള്‍ക്ക് അങ്ങനെ ഗുണപരമായി തന്നെ വാര്‍ത്തകളുണ്ടാക്കാന്‍ കഴിയാറുണ്േടാ? 


അരവിന്ദ് കെജരിവാള്‍
പോലിസ് വൃത്തങ്ങളെയും സര്‍ക്കാര്‍ പത്രക്കുറിപ്പുകളെയും ഉദ്ധരിച്ച് വാര്‍ത്തകള്‍ മെനയുന്ന മുഖ്യധാരാ മാധ്യമപ്രവര്‍ത്തനങ്ങള്‍ ചോദ്യംചെയ്യപ്പെടാന്‍ തുടങ്ങുന്ന കാലത്ത് പത്രപ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ കണ്െടത്തുന്നതിന് അവലംബിക്കുന്ന മാര്‍ഗങ്ങള്‍ സവിശേഷമായിരിക്കണം. 2005 ഒക്ടോബര്‍ 12ന് ഇന്ത്യയില്‍ നിയമമായ വിവരാവകാശം ഇന്നും നമ്മുടെ മാധ്യമപ്രവര്‍ത്തകര്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ ശ്രമിച്ചുകാണുന്നില്ല. മറിച്ചു വിവരാവകാശ നിയമരംഗത്തെ ആക്റ്റിവിസ്റ്റും റമോണ്‍ മഗ്സാസെ അവാര്‍ഡ് ജേതാവും സാമൂഹികപ്രവര്‍ത്തകനുമായ അരവിന്ദ് കെജരിവാള്‍ തന്റെ 'പരിവര്‍ത്തന്‍' എന്ന സന്നദ്ധസംഘടനയുടെ ആഭിമുഖ്യത്തില്‍ പ്രഭാത് ഖബര്‍ എന്ന പത്രത്തിന്റെ പ്രചാരം നിത്യേന നൂറുകണക്കിനു കോപ്പികള്‍ വര്‍ധിക്കുമാറ് ഓരോ ദിവസവും ഛത്തീസ്ഗഡിലെയും മറ്റും നിരവധി അഴിമതിക്കഥകളാണു പുറത്തുകൊണ്ടുവന്നത്. പിന്നീട് പരിവര്‍ത്തന്‍ ഇന്ത്യന്‍ എക്സ്പ്രസ്സുമായി ചേര്‍ന്ന് സമാനമായ ഒരു കാംപയിന്‍ ആരംഭിക്കുകയുമുണ്ടായി.
 

കേരളത്തില്‍ നടന്ന സ്റിങ് ഓപറേഷനുകളില്‍ പ്രധാനം മലയാള മനോരമ 2009ല്‍ നടത്തിയ വാളയാര്‍ ചെക്പോസ്റ്റിലെ അഴിമതി പുറത്തുകൊണ്ടുവന്നതാണ്. ഈ വര്‍ഷം അയ്യപ്പഭക്തരില്‍ നിന്നു പണംപിടുങ്ങുന്ന സംഭവവും മനോരമ പുറത്തുകൊണ്ടുവന്നു. പക്ഷേ, കേരളത്തിലെ ഒളികാമറകള്‍ പലപ്പോഴും അഗമ്യഗമനങ്ങളും കപട സദാചാരവുമാണു തേടാന്‍ വെമ്പുന്നത്. യൂറോപ്യന്‍ ടാബ്ളോയിഡുകളുടെ പപ്പരാസി പത്രപ്രവര്‍ത്തനത്തോളം തരംതാഴാനും മടിയില്ലാത്തതരം ഇടപെടലുകള്‍. 'രാത്രി സമരം മസാലമയം' എന്ന പേരില്‍ കൈരളി 2008 മാര്‍ച്ച് ഏഴിനു നടത്തിയ ചെങ്ങറ ഐക്യദാര്‍ഢ്യ നൈറ്റ് വിജില്‍ സമരത്തിന്റെ ഒളികാമറാ ഓപറേഷന്‍ അതിനൊന്നാന്തരം നിദര്‍ശനമാണ്. പത്രപ്രവര്‍ത്തകര്‍ ഒരേ ഉപാധികളെ എങ്ങനെ ഗുണാത്മകമായും നിഷേധാത്മകമായും ഉപയോഗിക്കുന്നുവെന്നതിന് ഉദാഹരണങ്ങളാണിവ. വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ പത്രങ്ങള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും അവകാശമുണ്േടാ എന്ന പ്രസക്തമായ ചോദ്യം ഉന്നയിക്കപ്പെടേണ്ടതുണ്ട്.
 

ഇപ്പോള്‍ വിവാദമായിരിക്കുന്ന കുഞ്ഞാലിക്കുട്ടിക്കെതിരായ ഇന്ത്യാവിഷന്‍ സ്റ്റിങ് ഓപറേഷന്റെ കാര്യമെടുക്കുക. മുന്‍ മന്ത്രിയുടെ മുന്‍ ഡ്രൈവര്‍ അരവിന്ദനെ ലോഡ്ജില്‍ റിയല്‍എസ്റ്റേറ്റ് സംബന്ധമെന്ന വ്യാജേന വിളിച്ചുവരുത്തി മദ്യസല്‍ക്കാരം നടത്തി തങ്ങള്‍ക്കാവശ്യമുള്ള വാര്‍ത്ത അയാളുടെ വായില്‍ തിരുകി ഒളികാമറ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കെ അതുകണ്ട് കുതറിയോടിയ സംഭവം വാര്‍ത്താനിര്‍മിതിയുടെ ധാര്‍മികതയില്ലായ്മയെ കൃത്യമായി ഉദാഹരിക്കുന്നതാണ്. ഇന്ത്യാവിഷന്‍ പിതൃത്വമവകാശപ്പെടാന്‍ മടിക്കാതിരുന്ന ഒളികാമറാ സംഭവത്തില്‍ റഊഫിനെ മുന്‍നിര്‍ത്തിയാണ് ഇതു സംഘടിപ്പിച്ചതെന്നും പറയുന്നുണ്ട്. കൃത്യമായ രാഷ്ട്രീയലക്ഷ്യങ്ങളോടെയുള്ള ഇത്തരമൊരു നീക്കത്തിന് അരുനില്‍ക്കുന്ന വാര്‍ത്താചാനല്‍ ഇതേ പ്രകാരേണയല്ലേ മുന്‍ അഡീഷനല്‍ ഗവണ്‍മെന്റ് പ്ളീഡര്‍ കെ സി പീറ്ററിനെക്കൊണ്ടും വായതുറപ്പിച്ചിരിക്കുക എന്ന് ദൃശ്യങ്ങളില്‍ നിന്നു വായിച്ചെടുക്കാന്‍ പ്രയാസമില്ല.
 

കുഞ്ഞാലിക്കുട്ടിയുടെ ധാര്‍മികാപചയത്തെക്കുറിച്ച് കണ്ടുനില്‍ക്കാതെ വാചാലമായി ഇടപെടുന്ന എഡിറ്റോറിയലുകളും പത്രറിപോര്‍ട്ടര്‍മാരും ഇത്തരത്തിലുള്ള അജണ്ടകള്‍ സെറ്റ് ചെയ്യുന്ന പത്രപ്രവര്‍ത്തന ധാര്‍മികതയെ എങ്ങനെ വിശദീകരിക്കും? കുഞ്ഞാലിക്കുട്ടി നടത്തിയ പത്രസമ്മേളനത്തില്‍ ഒരു പത്രക്കാരനും ഗൌരവതരമായ ചോദ്യങ്ങള്‍ ഉന്നയിച്ചില്ല. റഊഫിനെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമോ എന്നുപോലും അന്വേഷിച്ചില്ല. തങ്ങളുടെ തൊഴില്‍പരമായ കഴിവു പ്രകടമാക്കേണ്ട സന്ദര്‍ഭങ്ങളില്‍ അന്വേഷണത്വര നഷ്ടപ്പെടുന്ന മാധ്യമപ്രവര്‍ത്തകര്‍ വായനക്കാരുടെ സെന്‍സിബിലിറ്റിയെ ചോദ്യംചെയ്യുന്ന നിലവാരത്തില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിന്റെ ധാര്‍മികത ചര്‍ച്ചയാക്കേണ്ട കാലമായിരിക്കുന്നു. വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യേണ്ട മാധ്യമങ്ങളും പത്രപ്രവര്‍ത്തകരും വാര്‍ത്തകള്‍ നിര്‍മിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നത് അഭികാമ്യമോ?
 

പത്രപ്രവര്‍ത്തകര്‍ സ്വയം വാര്‍ത്തയാകുന്ന സന്ദര്‍ഭങ്ങളുണ്ട്. 2008 ഡിസംബര്‍ 14ന് ബഗ്ദാദില്‍ ജോര്‍ജ് ബുഷിനെ ചെരിപ്പെറിഞ്ഞ മുന്‍തദര്‍ അല്‍ സെയ്ദി എന്ന ഇറാഖി പത്രപ്രവര്‍ത്തകന്‍ അങ്ങനെയൊരാളാണ്. മുന്‍തദറിന്റെ പ്രവൃത്തി പത്രപ്രവര്‍ത്തനമല്ലായിരുന്നെങ്കിലും അത്രതന്നെയോ അതിലേറെയോ വാചാലമായ ഒരു രാഷ്ട്രീയപ്രസ്താവനയായിരുന്നു അത്. അമേരിക്കയുടെ ഇറാഖ് അധിനിവേശം ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള പത്രങ്ങള്‍ ഔദ്യോഗിക വിവരങ്ങളുടെ ആവര്‍ത്തനമാക്കി പ്രക്ഷേപിച്ച സാഹചര്യത്തില്‍ ചെരിപ്പേറുകൊള്ളുന്നത് മുഖ്യധാരാ മാധ്യമങ്ങള്‍ക്കുകൂടിയായിരുന്നു. ഒരു പത്രക്കാരന്‍ തന്റെ മാധ്യമത്തിലൂടെയല്ലാതെപോലും പ്രവര്‍ത്തിക്കുന്നതിന്റെ പ്രതിബദ്ധമാതൃകയായിരുന്നു അതെന്നു പിന്നീട് വിലയിരുത്തപ്പെട്ടു. തന്റെ പത്രസ്ഥാപനത്തിനു പുറത്തെ ഇടം മാധ്യമപ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന രീതിയുടെ ഉദാഹരണമാണത്. 

ഷാഹിന
ദക്ഷിണേന്ത്യയിലെ ഗുജറാത്തായി മാറിക്കൊണ്ടിരിക്കുന്ന കര്‍ണാടകയിലെ പോലിസ് തെഹല്‍ക റിപോര്‍ട്ടര്‍ ഷാഹിനയുടെ മേല്‍ യു.എ.പി.എ അടക്കമുള്ള ഗുരുതരമായ കുറ്റങ്ങള്‍ ചുമത്താന്‍ ഇടയാക്കിയ സംഭവവും പത്രപ്രവര്‍ത്തനവുമായി മാത്രം ബന്ധപ്പെട്ടതാണ്. അതില്‍ ഷാഹിനയ്ക്കെതിരേ പോലിസ് ദുഷ്ടലാക്കോടെ, ഒരുപക്ഷേ മഅ്ദനിക്കു ജാമ്യം കിട്ടാതിരിക്കാന്‍, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന ആരോപണമാണ് ഉന്നയിക്കുന്നത്. ഷാഹിന മഅ്ദനി കേസിലെ സാക്ഷികളുടെ വിശ്വാസ്യത മുഖദാവില്‍ റിപോര്‍ട്ട് ചെയ്യാനാണു ശ്രമിച്ചത്. അവിടെ ഒളികാമറയില്ല. അവരെ റിപോര്‍ട്ടര്‍ ഉദ്ദേശിക്കുന്നതരത്തില്‍ വളച്ചൊടിക്കുന്ന ഏര്‍പ്പാടില്ല. 

എന്നാല്‍, കുഞ്ഞാലിക്കുട്ടി ടേപ്പുകള്‍ പുറത്തുവന്നവയുടെ വിശകലനവും റഊഫിനെപോലൊരു വീലര്‍ ഡീലറുടെ പിന്നണിയും വിവാദത്തിലെ വിശ്വാസ്യതയെയും ധാര്‍മികതയെയും അപവാദപ്രചാരണത്തിന്റെ തലത്തിലേക്ക് ഇകഴ്ത്തുകയാണ്. ഇതെല്ലാം പ്രതിബദ്ധമാധ്യമപ്രവര്‍ത്തനമെന്ന് ഉദാഹരിക്കുകയാണ്.
കുഞ്ഞാലിക്കുട്ടിക്കെതിരായ മുമ്പത്തെയും ഇപ്പോഴത്തെയും ഇന്ത്യാവിഷന്‍ സ്റ്റോറികള്‍ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയാണെന്ന വസ്തുത ഈവിഷയകമായ രാഷ്ട്രീയതാല്‍പ്പര്യത്തിന് അടിവരയിടുന്നു. 


സത്യത്തില്‍ കുറച്ചുകൂടി കഴിഞ്ഞ്, തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടടുപ്പിച്ച്, കുറേക്കൂടി കരുതലോടെ പ്ളാന്റ് ചെയ്യാനിരുന്ന സ്റ്റോറിയാണ് കുഞ്ഞാലിക്കുട്ടിയുടെ ഒരുമുഴം മുമ്പേയുള്ള നീക്കത്തില്‍ പാതിവെന്ത് ബ്രേക്കായത്. മുനീര്‍ ഇന്ത്യാവിഷന്റെ നാമമാത്ര/ആലങ്കാരിക ചെയര്‍മാന്‍ മാത്രമാണെന്ന് ആണയിടുമ്പോഴും കുഞ്ഞാലിക്കുട്ടിയുടെ ലീഗിലെ പ്രതിയോഗിയാണെന്നതു പരമാര്‍ഥം മാത്രമാണ്. രണ്ടുവട്ടവും ഒരാള്‍ തന്നെയാണ് റിപോര്‍ട്ടര്‍. അയാളാവട്ടെ പഴയ ഒരു എം.എസ്.എഫുകാരന്‍.  അപ്പോള്‍ ഈ യാദൃച്ഛികതകളെ, കാലികതയുടെ കണിശനിര്‍ണയത്തെ, രാഷ്ട്രീയലക്ഷ്യങ്ങളെ മാധ്യമപ്രവര്‍ത്തനത്തില്‍ ദുരുപയോഗിക്കുകയായിരുന്നോ?
 

സ്റ്റിങ് ഓപറേഷനുകള്‍ ഗുണാത്മക പത്രപ്രവര്‍ത്തനത്തിന് ഉപാധികളാവേണ്ടതരത്തില്‍ പുത്തന്‍ മാധ്യമസംസ്കൃതിയെ നിര്‍വചിക്കുന്നതിലൂടെ മാത്രമേ പത്രപ്രവര്‍ത്തകര്‍ക്ക് തങ്ങള്‍ അഭിമുഖീകരിക്കുന്ന വിഷമവൃത്തത്തില്‍ നിന്നു പുറത്തുകടക്കാനാവൂ. അല്ലാത്തപക്ഷം പപ്പരാസി നിലവാരത്തിലേക്കോ സായാഹ്ന പത്രങ്ങളുടെ ബ്ളാക്മെയിലിങ് ജേണലിസത്തിലേക്കോ തരംതാഴുകയാവും അവരുടെ വിധി. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളിലും ഗ്രൂപ്പ് സമവാക്യങ്ങളിലും പക്ഷംപിടിച്ചും തത്ത്വദീക്ഷയില്ലാതെയും തങ്ങളുടെ ശാദ്വലഭൂമിക തേടുന്ന പുതിയതരം പത്രപ്രവര്‍ത്തനം ഗുണകാംക്ഷാ പത്രപ്രവര്‍ത്തനത്തിന്റെ സാമൂഹിക ഉത്തരവാദിത്തമായി നിവര്‍ത്തിക്കുന്ന പ്രഖ്യാത പാരമ്പര്യത്തിനു നിരക്കുന്നതല്ല. കുഞ്ഞാലിക്കുട്ടി-മുനീര്‍ ദ്വന്ദ്വത്തില്‍ പക്ഷംപിടിച്ച് ഒളികാമറയുമായിറങ്ങുന്ന മാധ്യമപ്രവര്‍ത്തകര്‍ അഴിമതിക്കാരും അസാന്മാര്‍ഗികളുമായ രാഷ്ട്രീയക്കാരേക്കാള്‍ തരംതാണ അധമവൃത്തികളിലാണ് ഏര്‍പ്പെടുന്നത്.

എന്‍ എം സിദ്ദീഖ്, 31 ജനുവരി 2011 , തേജസ്‌ ദിനപത്രം